22കാരിയായ ഗര്‍ഭിണിയെ തൊഴിച്ചുകൊന്ന് യോഗിയുടെ പൊലീസ്; യുവതിയുടെ വയറ്റില്‍ ബൂട്ടിട്ട് തൊഴിച്ചെന്ന് ദൃക്‌സാക്ഷികള്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീട്ടില്‍ മദ്യവില്‍പ്പന നടത്തിയെന്നാരോപിച്ച് പൊലീസുകാര്‍ ഗര്‍ഭിണിയെ തൊഴിച്ചുകൊന്നു. ബാരാബങ്കി ജില്ലയില്‍ ഞായറാഴ്ചയാണ് ക്രൂരത അരങ്ങേറിയത്.

നിറവയറില്‍ മദ്യം ഒളിപ്പിച്ചുവെച്ചിരിക്കുകയാണ് എന്ന് ആരോപിച്ചാണ് പൊലീസ് ക്രൂരമര്‍ദ്ദനം അഴിച്ചുവിട്ടത്. റെയ്ഡിന്റെ പേരില്‍ രുചി റാവത്ത് എന്ന 22കാരിയുടെ വയറ്റില്‍ ലാത്തികൊണ്ട് അടിക്കുകയായിരുന്നു പൊലീസുകാര്‍ എന്ന് ഗ്രാമവാസികള്‍ ആരോപിച്ചു.

വ്യാജ റെയ്ഡിന്റെ പേരില്‍ പൊലീസുകാര്‍ ഗ്രാമത്തില്‍ എത്തുകയായിരുന്നു. യുവതിയുടെ വയറ്റില്‍ ബൂട്ടിട്ട് തൊഴിച്ചതായും പ്രദേശത്തെ സ്ത്രീ വിശദീകരിച്ചു.

അതേസമയം, കുടുംബം അനധികൃതമായി മദ്യം സൂക്ഷിച്ച് കച്ചവടം നടത്തിയിരുന്നതായാണ് ജില്ല അധികാരിയായ രാഹുല്‍ യാദവ് പറയുന്നത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് യുവതി മരിച്ച വിവരമറിയുന്നത്. രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ മരിച്ചതാകാമെന്നും യാദവ് വാദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News