കൊല്ലം: തന്‍റെ മകളെ മരണത്തിലേക്ക് തള്ളി വിട്ട പിശാചുക്കളെ സ്കൂൾ മാനേജ്മെന്റ് എന്തിന് സംരക്ഷിക്കുന്നുവെന്ന് ഗൗരിയുടെ പിതാവ് പ്രസന്നൻ. കോടതിയേ വിശ്വസിക്കുന്നുവെന്നും കുറ്റകാരായ അധ്യാപികമാരെ അറസ്റ്റുചെയ്തുവെന്ന വാർത്തകേൾക്കാൻ തന്‍റെ കുടുമ്പം കാതോർത്തിരിക്കുകയാണെന്നും പ്രസന്നൻ പറഞ്ഞു.
ചിന്തിക്കേണ്ടത് സ്കൂൾ മാനേജ്മെന്‍റ്
കുറ്റാരോപിതരായ രണ്ട് അധ്യാപികമാരെ വിദഗ്ദ്ധമായി പോലീസിന്റെ കണ്ണുവെട്ടിച്ചും ഒളിപ്പിച്ചും സംരക്ഷിക്കുന്നതിൽ സ്കൂൾ മാനേജ്മെന്റിന് പങ്കുണ്ടെന്ന് ഗൗരിയുടെ പിതാവ് ആരോപിച്ചു. 4000 ത്തോളം വിദ്യാർത്ഥികളുടെ ഭാവിയാണൊ വലുതെന്ന് ചിന്തിക്കേണ്ടത് സ്കൂൾ മാനേജ്മെന്റാണെന്നും, പിശാചുക്കളെ എന്തിനാണ് സംരക്ഷിക്കുന്നതെന്നും മകളെ നഷ്ട്ടപെട്ട പ്രസന്നൻ ചോദിക്കുന്നു.
കോടതിയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും പ്രസന്നൻ പറഞ്ഞു. തന്റെ ഗൗരിക്ക് നീതി കിട്ടും വരെ നിയമ പരമായി പോരാടുമെന്നും പ്രസന്നൻ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here