ആലപ്പുഴയില്‍ മകളെ പീഡിപ്പിച്ച അച്ഛന് മരണം വരെ കഠിന തടവ്

ആലപ്പുഴ: ആലപ്പുഴയില്‍ മകളെ പീഡിപ്പിച്ച അച്ഛന് മരണം വരെ കഠിന തടവിനും രണ്ടു ലക്ഷം രൂപ പിഴ അടയ്ക്കാനും വിധിച്ചു.

ആലപ്പുഴ ജില്ലാ പോക്സോ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. പുളിങ്കുന്ന് സ്വദേശി ബാബു (52)വിനെയാണ് ശിക്ഷിച്ചത്.

2014ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.വിദ്യാര്‍ഥിയായ കുട്ടി അറിയാതെ സേഫ്റ്റി പിന്‍ വിഴുങ്ങി ആസ്പത്രിയില്‍ ചികിത്സയിലിരിക്കേ ഡോക്ടറോട് പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് ഡോക്ടര്‍ ആലപ്പുഴ വനിതാ സെല്ലില്‍ എസ്എയെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് അച്ഛനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മദ്യപനായ അച്ഛന്‍ കുട്ടിയെ നിരന്തരം പീഡിപ്പിച്ചതായാണ് പ്രോസിക്യൂഷന്‍ കേസ്.ആശുപത്രയില്‍ കൂട്ടിരിക്കാനെത്തിയപ്പോഴും ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നു.

അച്ഛനെ പേടിയാണെന്ന് പലവട്ടം കുട്ടി അമ്മയോട് പറഞ്ഞിരുന്നെങ്കിലും മദ്യപാനി ആയതുകൊണ്ടാണെന്ന് കരുതുകയായിരുന്നു. കേസില്‍ അമ്മ ഉള്‍പ്പെടെ 11 സാക്ഷികളുടെ മൊഴിയും 10 രേഖകളും കോടതി തെളിവായി സ്വീകരിച്ചു.
പുളിങ്കുന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായിരുന്ന ബിനു, വി.എസ്. ദിനരാജ് എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ച് കേസ് അന്വേഷിച്ചത്. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമത്തില്‍നിന്നുള്ള സംരക്ഷണ നിയമപ്രകാരം ആലപ്പുഴ ജില്ലയില്‍ ആദ്യമായി വിചാരണചെയ്ത് ശിക്ഷിക്കുന്ന കേസാണിത്.

പോക്സോ നിയമപ്രകരം ഒരു ലക്ഷം രൂപയും ബലാത്സംഗ കുറ്റത്തിന് ഒരു ലക്ഷം രൂപയും വീതം പിഴയും കോടതി ശിക്ഷിച്ചിട്ടുണ്ട്. ഈ തുക അച്ഛന്‍ മകള്‍ക്ക് നല്‍കണം.പോക്സോ നിയമപ്രകാരം മൂന്നു ലക്ഷം രൂപ പെണ്‍കുട്ടിക്ക് മൂന്നു മാസത്തിനകം നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കാനും കോടതി നിര്‍ദേശം ഉണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News