കണ്ണൂര്‍: ഫെയ്സ് ബുക്കിലും വാട്സ്ആപ്പുകളിലും നേർവരകളിൽ ആരാധകരുടെ ഹൃദയം കവർന്ന ഒരു കുഞ്ഞു പെൺകുട്ടിയും ആൺകുട്ടിയുമുണ്ട്’. അവർ നമ്മോട് പറയുന്ന ഒട്ടേറെ കാൽപനിക വരികൾ ഹൃദയത്തോട് ചേർത്ത് നിർത്തുമ്പോൾ ഈ കഥാ പാത്രങ്ങളെ വരച്ചത് ആരാണെന്നറിയാൻ അന്വേഷിച്ചിറങ്ങുന്നവർ എത്തുക കോടിയേരിയെന്ന ഗ്രാമത്തിലെ അർജുൻതുംഗ എന്ന ചെറുപ്പക്കാരനിലേക്കാണ്.
ജീവിതത്തിൽ നമുക്കേറെ വേണ്ട പ്പെട്ടവരെക്കുറിച്ച് ,ഒരുപാട് സ്നേഹിച്ചവരുടെ വിവാഹം, അവർ അകന്നു പോകുന്നത് നോക്കി നിൽക്കുന്ന അവസ്ഥ ,അങ്ങനെ പ്രണയവും വിരഹവും രാഷ്ട്രീയംവും സമൂഹവുമെല്ലാം കാർട്ടൂൺ വീഡിയോകൾ പങ്കുവച്ചു.
പരിശീലനമൊന്നും ല ഭിച്ചിട്ടില്ല
ചിത്ര കലയിലോ സാങ്കേതിക വിദ്യകളിലോ പരിശീലനമൊന്നും ല ഭിച്ചിട്ടില്ല ഈ ചെറുപ്പക്കാരന്.അർജുൻ തുംഗ ക്രിയേഷൻസ് പേജിൽ ഇന്ന് ആരാധകരുടെ ആറാട്ടാണ്. തങ്ങൾക്ക് മാത്രമായി വരകളും വാക്കുകളും ക്രിയേറ്റ് ചെയ്യാൻ ആവശ്യക്കാർ തിരക്ക് കൂട്ടുന്നു.
പ്ലംബർ ജോലി ചെയ്യുന്നതിനിടയിൽ കവിതകൾ എന്ന ഗ്രൂപ്പിൽ രണ്ട് വരി കുറിച്ചിട്ടപ്പോൾ കിട്ടിയ ലൈക്കുകളുടെ എണ്ണത്തിലാണ് തുടക്കം. പതിയെ കാർട്ടൂൺ വരകളിലും വീഡിയോകളിലേക്കും മാറി സ്വന്തമായി പേജ് ക്രിയേറ്റ് ചെയ്തു.ഇപ്പോൾ അർജുൻ തുംഗ തിരക്കിലാണ്.
ലിങ്കില്‍ കയറാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here