ജനിച്ചത് ഒട്ടോറിക്ഷാ ഡ്രൈവറുടെ മകനായി; ഇപ്പോള്‍ ന്യൂസിലാന്‍ഡ് നായകനെ വീഴ്ത്തിയ താരം; അത്ഭുതമാണ് മുഹമ്മദ് സിറാജ്

ഓട്ടോ റിക്ഷാ ഡ്രൈവറുടെ മകനായി ജനിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തിയ കളിക്കാരനാണ് മുഹമ്മദ് സിറാജ് എന്ന് ഫാസ്റ്റ് ബൗളര്‍.

കഴിഞ്ഞ ദിവസം രാജ്‌കോട്ടില്‍ നടന്ന ഇന്ത്യ ന്യൂസിലാന്റ് ട്വന്റി-20 മത്സരത്തിലായിരുന്നു ഇന്ത്യന്‍ ക്യാപ് ആദ്യമായി മുഹമ്മദ് സിറാജ് അണിയുന്നത്. രവിശാസ്ത്രിയില്‍ നിന്നും ക്യാപ്പ് സ്വീകരിച്ച് കളിക്കളത്തിലേക്ക് ഇറങ്ങുമ്പോള്‍ സിറാജിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
അരങ്ങേറ്റ മല്‍സരത്തില്‍ ന്യൂസിലാന്റ് ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണിന്റെ വിക്കറ്റാണ് സിറാജ് സ്വന്തമാക്കിയത്.  സ്‌ക്കൂള്‍ ക്രിക്കറ്റിലൂടെ വളര്‍ന്ന സിറാജിന് വഴിത്തിരിവായത് ആഭ്യന്തര ക്രിക്കറ്റാണ്.

രജ്ഞി ട്രോഫി ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയതോടെ ഐ.പി.എല്‍ എത്തിച്ചേര്‍ന്നു. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 2.6 കോടിക്കാണ് സിറാജിനെ ടീമിലെടുത്തത്.

സണ്‍റൈസേഴ്‌സിന് വേണ്ടി കാഴ്ച്ചവെച്ച പ്രകടനമാണ് സിറാജിനെ ഇന്ത്യന്‍ കുപ്പായത്തില്‍ എത്തിച്ചത്.സിറാജിന്റെ മികവ് ആദ്യം ശ്രദ്ധിച്ചത് രാഹുല്‍ ദ്രാവിഡാണ്.

ഐ.പി.എല്‍ മികവിന് ശേഷം സിറാജിനെ ഇന്ത്യന്‍ എ സംഘത്തിലേക്ക് വിളിച്ചത് ടീമിന്റെ പരിശീലകനായിരുന്ന ദ്രാവിഡായിരുന്നു. അച്ചടക്കത്തിന്റെ വക്താവായ ദ്രാവിഡ് ഒരു കാര്യം മാത്രമാണ് സിറാജിനോട് പറഞ്ഞത്-നിന്റെ സ്വാഭാവിക ശൈലിയില്‍ പന്തെറിയുക.

വേഗത കുറക്കരുത്.വാക്കുകള്‍ അതേ പടി നടപ്പിലാക്കിയ സിറാജ് ഇന്ത്യന്‍ താരമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here