സ്ത്രീവിരുദ്ധ പരാമര്‍ശം; ബിജെപി മന്ത്രി ഗിരീഷ് മഹാജന്‍ മാപ്പുപറഞ്ഞു

മുംബൈ: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മഹാരാഷ്ട്ര ബിജെപി മന്ത്രി ഗിരീഷ് മഹാജന്‍ മാപ്പുപറഞ്ഞു.

മദ്യത്തിന് സ്ത്രീകളുടെ പേര് നല്‍കിയാല്‍ വില്‍പ്പന വര്‍ധിപ്പിക്കണമെന്നായിരുന്നു ഗിരീഷ് മഹാജന്റെ അഭിപ്രായം. ഇതിനെതിരെ സഖ്യകക്ഷിയായ ശിവസേനയും പ്രതിപക്ഷ പാര്‍ട്ടികളും രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഖേദപ്രകടനം.

സാത്പുര കോഓപ്പറേറ്റീവ് ഷുഗര്‍ ഫാക്ടറിയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. ഫാക്ടറിയില്‍ ഉണ്ടാകുന്ന മദ്യത്തിന്റെ വില്‍പന കുറവാണെന്ന് അധികൃതര്‍ ചുണ്ടികാണിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഫാക്ടറി അധികാരികളോട് മദ്യത്തിന്റെ പേര് എന്താണെന്ന് താന്‍ അന്വേഷിച്ചു. മഹാരാജ എന്നാണ് പേര്. പിന്നെ എങ്ങനെയാണ് മദ്യത്തിന് വില്‍പ്പന ഉണ്ടാകുന്നത്. മഹാറാണി എന്ന് മാറ്റിയാല്‍ കൂടുതല്‍ ഉപഭോക്താക്കള്‍ ഉണ്ടാകുമെന്നായിരുന്നു ഗിരീഷ് മഹാജന്റെ പ്രസ്താവന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here