മഹിളാ മോര്‍ച്ച നേതാവിന് അശ്ലീലസന്ദേശം; ബിജെപി സംസ്ഥാന നേതാവിനെതിരെ നടപടി

തിരുവനന്തപുരം: മഹിളാ മോര്‍ച്ച നേതാവിന് മൊബൈല്‍ ഫോണിലൂടെ അശ്ലീലസന്ദേശങ്ങള്‍ അയച്ച ബിജെപി സംസ്ഥാന നേതാവിനെ ചുമതലകളില്‍നിന്ന് നീക്കി. യുവതിയുടെ ഭര്‍ത്താവ് ബിജെപി സംസ്ഥാന, ജില്ലാ നേതാക്കള്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി.

പാര്‍ട്ടിതലത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞയാഴ്ച ആലപ്പുഴയില്‍ ചേര്‍ന്ന ബിജെപി സംസ്ഥാനകമ്മിറ്റിയിലാണ് നേതാവിനെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

നേതാവിന്റെ ശല്യം സഹിക്കാതെയാണ് മഹിളാമോര്‍ച്ച നേതാവിന്റെ ഭര്‍ത്താവ് നേതൃത്വത്തിനും ആര്‍എസ്എസ് ജില്ലാ ഘടകത്തിനും പരാതി നല്‍കിയത്.

‘സമ്പര്‍ക്കം’ എന്ന പേരില്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി നേതാവ്, മഹിളാ മോര്‍ച്ച നേതാവുമായി ഇടപെടാറുണ്ടായിരുന്നു. തുടര്‍ന്ന് വീഡിയോ ചാറ്റിനുള്ള ആപ്പായ ഐഎംഒ ഉപയോഗിച്ചായിരുന്നു സന്ദേശം അയച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here