വേണുഗോപാലിന്റെ കൂട്ടികൊടുപ്പുകാരനാണ് അനില്‍കുമാര്‍; ‘അഗ്രഗണ്യനായ കൂട്ടിക്കൊടുപ്പുകാരന്‍’; സരിതയുടെ നിതംബത്തില്‍ കെെ അമര്‍ത്തിയ ശേഷം വേണുഗോപാല്‍ അയച്ച സന്ദേശം ഇങ്ങനെ; കത്തിലെ പ്രസക്തഭാഗങ്ങള്‍

തിരുവനന്തപുരം: എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.സി വേണുഗോപാലിന്റെ കൂട്ടികൊടുപ്പുകാരായിരുന്നു മുന്‍ മന്ത്രി എ.പി.അനില്‍കുമാറെന്ന് സരിതാ നായര്‍. 19.7.2013 എഴുതിയ കത്തിലാണ് സരിത ഇക്കാര്യം പറയുന്നത്.

അഗ്രഗണ്യനായ കൂട്ടിക്കൊടുപ്പുകാരന്‍ എന്നാണ് അനില്‍കുമാറിനെ വിശേഷിപ്പിക്കുന്നത്.

കത്തിലെ പ്രസക്ത ഭാഗങ്ങള്‍:

വേണുഗോപാലും അനില്‍കുമാറും നസറുള്ളയും റോസ് ഹൗസില്‍ വച്ചും ലേ മെറിഡിയനില്‍ വച്ചും വദനസുരതം ചെയ്തു. പിന്നീടും പലതവണ റോസ് ഹൗസില്‍ വിളിച്ചു വരുത്തി ലൈംഗികമായി ചൂഷണം ചെയ്തു.

ടീം സോളാറിന്റെ ബ്രാഞ്ച് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വേണുഗോപാലിനെ അദ്ദേഹത്തിന്റെ ആലപ്പുഴയിലെ രാജീവം എന്ന വീട്ടില്‍ വച്ച് കണ്ടിരുന്നു. വീട്ടില്‍ വച്ച് കണ്ടതിന് ശേഷം നന്ദി പറഞ്ഞ് മടങ്ങുമ്പോള്‍ വേണുഗോപാല്‍ സരിതയുടെ നിതംബത്തില്‍ കൈകൊണ്ട് അമര്‍ത്തി.

സരിത ഫയല്‍ കൊണ്ട് തടഞ്ഞതിന് ശേഷം ശരീരത്ത് തൊടരുതെന്ന് വിലക്കി. അതിന് തന്റെ ജനറല്‍ മാനേജര്‍ സാക്ഷിയാണെന്നും സരിത പറയുന്നു.

പിന്നീട് സരിതയുടെ ഫോണിലേക്ക് വേണുഗോപാലിന്റെ സന്ദേശമെത്തി. ‘വളരെ മൃദുലം’ എന്നായിരുന്നു ആ സന്ദേശം.

തുടര്‍ന്ന് സരിത വേണുഗോപാലിനെ വിളിച്ച് ദേഷ്യത്തില്‍ സംസാരിച്ചപ്പോള്‍, ഇപ്പോഴും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും കത്തില്‍ പറയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here