കൊച്ചി:പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിനെ മരിച്ച നിലയിൽ കണ്ടെത്തി.വീടിന് സമീപത്തെ റോഡിലാണ് പാപ്പുവിന്‍റെ മൃതദേഹം കാണപ്പെട്ടത്.ശാരീരിക അവശതകളെ തുടര്‍ന്നുള്ള മരണമാണെന്നാണ് സൂചനയെങ്കിലും അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
അയല്‍വാസികളാണ് പാപ്പുവിന്‍റെ മൃതദേഹം ആദ്യം കണ്ടത്.തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.അസ്വാ
കുടുംബ വഴക്കിനെ തുടര്‍ന്ന് വര്‍ഷങ്ങളായി പാപ്പു ഒറ്റക്കാണ് താമസിച്ചിരുന്നത്.ഇതിനിടെ വാഹനാപകടത്തില്‍ പരിക്കേറ്റ പാപ്പു എഴുന്നേറ്റ് നടക്കാൻ പോലുമാവാതെ വീടിനുള്ളിൽ ഏകനായി കഴിയുകയായിരുന്നു.
ഇടിഞ്ഞുവീഴാ
സര്‍ക്കാര്‍ ധനസഹായവും വിവിധ സംഘടനകളുടെ സഹായവും ഉള്‍പ്പടെ 25 ലക്ഷത്തോളം രൂപയും ഇവര്‍ക്ക് ലഭിച്ചിരുന്നു.എന്നാല്‍ പാപ്പു അകന്ന് കഴിയുന്നതിനാല്‍ ധനസഹായം ലഭിച്ചിരുന്നില്ല.
ജിഷയുടെ അമ്മയും അച്ഛനും തമ്മിൽ ഇതിന്‍റെ പേരിൽ രൂക്ഷമായ തർക്കം നിലനിന്നിരുന്നു. കുടുംബത്തിന് ലഭിച്ച അനുകൂല്യങ്ങളിൽ തനിക്കും അവകാശം വേണമെന്ന് ആവശ്യപ്പെട്ട് പാപ്പു കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.ജിഷ കേസിലെ സാക്ഷിപ്പട്ടികയിലും പാപ്പുവിനെ പൊലീസ് ഉൾപ്പെടുത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here