പത്തനംതിട്ട: ദളിത് വിഭാഗത്തില്‍നിന്നുള്ള ശാന്തിക്കാരന്‍ യദുകൃഷ്ണന് പിന്തുണയുമായി DYFI. യദുവിനെ പുറത്താക്കാന്‍ ശ്രമിക്കുന്നത് മുന്നോക്ക വിഭാഗത്തില്‍പ്പെട്ട ശാന്തിക്കാരാണെന്ന് തിരുവല്ലയില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഡ്യ സമ്മേളനത്തില്‍ DYFIകുറ്റപ്പെടുത്തി. എന്നാൽ ആരോപണം ശരിയല്ലെന്ന് ശാന്തിക്ഷേമ യൂണിയന്‍ പ്രതികരിച്ചു.
യദുകൃഷ്ണനുള്‍പ്പെടെ അബ്രാഹ്മണരായ 36 പേരെ ശാന്തിമാരായി നിയമിച്ചത് ചരിത്ര തീരുമാനമാണെന്നും ഇത് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കില്ലെന്നും DYFI സംസ്ഥാന സെക്രട്ടറി എം. സ്വരാജ് പറഞ്ഞു.
മുന്നോക്ക വിഭാഗത്തില്‍പ്പെട്ട ശാന്തിക്കാരെ മുന്‍നിറുത്തി യോഗക്ഷേമ സഭയാണ് യദുവിനെതിരെ കരുക്കള്‍ നീക്കുന്നതെന്നും സ്വരാജ് ആരോപിച്ചു. പിന്തുണക്ക് യദുകൃഷ്ണന്‍ നന്ദി പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള അന്പലങ്ങളിലെ ആദ്യ ദളിത് ശാന്തിക്കാരനായ യദുകൃഷ്ണനെ പുറത്താക്കാന്‍ മുന്നോക്ക വിഭാഗത്തില്‍പ്പെട്ട ശാന്തിക്കാര്‍ ശ്രമിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഐക്യദാര്‍ഡ്യ സമ്മേളനം.
DYFI പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് യദുകൃഷ്ണന് പിന്തുണയുമായി ഐക്യദാര്‍ഡ്യ സദസ് സംഘടിപ്പിച്ചത്. യദു ശാന്തിക്കാരനായ തിരുവല്ല വളഞ്ഞവട്ടം ക്ഷേത്രത്തിലെ താന്ത്രിക ജോലികളില്‍ മുടക്കം വരുന്നുവെന്ന് കാണിച്ച് ഒരു വിഭാഗം ശാന്തിമാര്‍ പരാതിയും നല്‍കിയിരുന്നു.
യദുകൃഷ്ണനെ പുറത്താക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നുവെന്ന ആരോപണം ശരിയല്ലെന്ന് ശാന്തിമാരുടെ കൂട്ടായ്മയായ ശാന്തിക്ഷേമ യൂണിയന്‍ പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here