ഗുജറാത്തില്‍ നിലതെറ്റിയ ബിജെപിക്ക് വന്‍ പ്രഹരം; ഓഹരി വിപണിയില്‍ കൃത്രിമം കാട്ടിയ മുഖ്യമന്ത്രിയുടെ കുടുംബത്തിന് സെബി വന്‍ പിഴ ചുമത്തി

അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപി ആകെ പ്രതിസന്ധിയിലാണ്. പട്ടേല്‍ സംവരണപ്രക്ഷോഭത്തില്‍ തുടങ്ങിയ പ്രതിഷേധം ഇന്ന് എല്ലാ ജനവിഭഗങ്ങളിലൂടെയും ഗുജറാത്തിലാകെ ബിജെപിക്ക് തിരിച്ചടിയായി വളര്‍ന്നു കഴിഞ്ഞു.

അതിനിടയിലാണ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ കുടുംബത്തിന് പിഴ ഏര്‍പ്പെടുത്തിയത്.

സാരംഗ് കെമിക്കല്‍സിന്റെ പേരില്‍ ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചതിന് വിജയ് രൂപാണിയുടെ കുടുംബം ഉള്‍പ്പെടെ 22 സ്ഥാപനങ്ങള്‍ക്കെതിരെ ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയാണ് വന്‍ തുക പിഴ ചുമത്തിയത്.

6.9 കോടി രൂപ പിഴ ഈടാക്കാനാണ് സെബിയുടെ തീരുമാനം. ഇതില്‍ 15 ലക്ഷം രൂപയാണ് വിജയ് രൂപാണിയുടെ കുടുംബം പിഴയായി നല്‍കേണ്ടത്.

സാരംഗ് കെമിക്കല്‍സിന്റെ ഓഹരികളുടെ വ്യാപ്തി കൃത്രിമമായി ഉയര്‍ത്തി കാണിച്ച് സാമ്പത്തിക നേട്ടത്തിന് ശ്രമിച്ചതാണ് രൂപാണിയുടെ കുടുംബത്തിന് തിരിച്ചടിയായത്. 2011 ലായിരുന്നു ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News