മുഖ്യമന്ത്രിയായിരിക്കെ ബ്ലാക്ക്‌മെയില്‍ ചെയ്യപ്പെട്ടെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ഗൗരവമേറിയത്; നിലനില്‍പ്പിന് വേണ്ടിയോ, മറ്റൊരാളുടെ നേട്ടത്തിന് വേണ്ടിയോ ഉമ്മന്‍ചാണ്ടി വഴങ്ങി?

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെടുത്തി ഒരാള്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ഗൗരവമേറിയത്. സംസ്ഥാന മുഖ്യമന്ത്രിയെ ബ്ലാക്ക്‌മെയില്‍ ചെയ്തിട്ടും എന്തുകൊണ്ട് നടപടിക്ക് അദ്ദേഹം തുനിഞ്ഞില്ലെന്ന ചോദ്യമാണ് ഉയരുന്നത്.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചതിനെതുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഉമ്മന്‍ചാണ്ടി, തന്നെ ഒരാള്‍ ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്ന് വെളിപ്പെടുത്തിയത്. സോളാര്‍ അഴിമതി ചൂണ്ടിക്കാട്ടി നിരവധിപോര്‍ തന്നെ ബ്ലാക്ക്്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചു.

എന്നാല്‍ അതിനൊന്നും വഴങ്ങാതിരുന്ന തന്നെ ഒരാള്‍ ബ്ലാക്ക് മെയില്‍ ചെയ്തു. അതാരെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും പിന്നീട് പറയാമെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍.

സംസ്ഥാന മുഖ്യമന്ത്രിയെ ബ്ലാക്ക്‌മെയില്‍ ചെയ്തിട്ടും എന്തുകൊണ്ട് നടപടി എടുക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായില്ലെന്ന ചോദ്യമാണ് ഉയരുന്നത്. അതിനര്‍ത്ഥം മുഖ്യമന്ത്രിയായിരിക്കെ തെറ്റു ചെയ്തുവെന്നും ആ തെറ്റ് ചൂണ്ടിക്കാട്ടി തന്നെ ഒരാള്‍ ബ്ലാക്ക്്‌മെയില്‍ ചെയ്തുവെന്നുമാണ്.

ഒരു മുഖ്യമന്ത്രി ബ്ലാക്ക്‌മെയില്‍ ചെയ്യപ്പെട്ടാല്‍ അത് സംസ്ഥാനത്തെ ജനങ്ങള്‍ ഒന്നാകെ ബ്ലാക്ക്‌മെയില്‍ ചെയ്യപ്പെട്ടതിനു തുല്യവുമാണ്.

മാത്രമല്ല, ബ്ലാക്ക്‌മെയില്‍ ചെയ്യപ്പെട്ട മുഖ്യമന്ത്രി, ബ്ലാക്ക്‌മെയില്‍ ചെയ്ത ആള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കാതിരുന്നത് സത്യപ്രതിഞ്ജാ ലംഘനം കൂടി ആകുകയാണ്. തന്റെ നിലനില്‍പ്പിനു വേണ്ടിയോ, മറ്റൊരാളുടെ നേട്ടത്തിനു വേണ്ടിയോ മുഖ്യമന്ത്രി വഴങ്ങിക്കൊടുത്തു എന്ന് തന്നെയാണ് ഉമ്മന്‍ചാണ്ടിയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നത്.

സോളാര്‍കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബ്ലാക്ക്്‌മെയില്‍ ചെയ്യപ്പെട്ടത് എന്ന് പറയുമ്പോള്‍ സോളാറുമായി ബന്ധപ്പെട്ടാണ് ബ്ലാക്ക്‌മെയിലിംഗിന് വിധേയനായത് എന്നും വ്യക്തമാകുകയാണ്.

മുഖ്യമന്ത്രിയായിരിക്കെ ബ്ലാക്ക്‌മെയില്‍ ചെയ്യപ്പെട്ട കാര്യം അദ്ദേഹം മറച്ചുവച്ച് സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു എന്നു കൂടിയാണ് വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News