തിരുവനന്തപുരം: സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍, കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഉന്നയിച്ച ചോദ്യമാണിത്. ഏത് സമയവും തിരക്കേറിയ ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ ചാണ്ടി എങ്ങനെ സരിതാ നായരെ പീഡിപ്പിക്കും? അതിനിതാ, സരിതാ നായര്‍ തന്നെ വിശദമായ മറുപടി നല്‍കുന്നു. പീപ്പിള്‍ ടിവി ന്യൂസ് ആന്‍ഡ് വ്യൂസ് പരിപാടിയിലാണ് സരിതയുടെ മറുപടി
സരിതയുടെ വാക്കുകള്‍ ഇങ്ങനെ:
2012ല്‍ എമേര്‍ജിംഗ് കേരള നടക്കുന്നു. കൊച്ചി ലേ മെറിഡിയനില്‍. സെപ്റ്റംബറിലാണ്. ബിജു രാധാകൃഷ്ണന്‍ കമ്പനിയിലില്ല. ആബ്‌സ്‌കോണ്ടിംഗാണ് ഓഗസ്റ്റ് 4ാം തീയതി. വിവരമൊന്നുമില്ല. കമ്പനിയിലുള്ള ചില ജീവനക്കാരുടെ ഫോണിലേക്ക് കുറേ കാള്‍സ് വന്നതല്ലാതെ.
സെക്കന്‍ഡ് ഡേ. 9.45ന് ശേഷം. സലീം രാജ് വിളിക്കുന്നു, സാറിന് സംസാരിക്കണം. ബിജുവന്നിരുന്നു. അത്യാവശ്യമായി കാണണം. ബിജു വന്നിരുന്നു. മാതൃഭൂമിയിലെ ശിവദാസനുമായി. ചില കാര്യങ്ങള്‍ ഒന്നര മണിക്കൂര്‍ സംസാരിച്ചു. അത്യാവശ്യം കാണണമെന്ന് പറയുന്നത് സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന വിഷയമാണ്.
അതിനടുത്ത ദിവസം 8 മണിക്ക് ലേമെറിഡിയനില്‍ വരാന്‍ പറഞ്ഞു. അപ്പോഴും വിളിക്കുന്നത് സലീമിന്റെ ഫോണിലാണ്. അവിടെ ചെല്ലുമ്പോള്‍ നിറച്ച് പ്രസുകാരും ഒരുപാട് നിറയെ ആള്‍ക്കാരുമുണ്ട്. അപ്പോള്‍ അവിടെ വച്ച് സംസാരിക്കാനുള്ള സാഹചര്യമില്ല. പോയിട്ട് വിളിക്കാമെന്ന് പറഞ്ഞു.
അദ്ദേഹം അന്ന് വൈകുന്നേരം നാലുമണിക്ക് സലീംരാജിന്റെ ഫോണില്‍ നിന്ന് വിളിച്ചു. ഇന്ന് ട്രിവാന്‍ഡ്രം പോവുകയാണ്. അദ്ദേഹത്തിന് മുട്ടുവേദനയാണ്. മുട്ടില്‍ ലിക്വിഡ് കുറയുന്നതായിട്ട്. ഇവിടെ കണ്ടിന്യൂ ചെയ്യാന്‍ പറ്റില്ല. ഫ്‌ളൈറ്റിലാണ് പോകുന്നത്. പിറ്റേ ദിവസം ക്ലിഫ് ഹൗസില്‍ വരാന്‍ പറഞ്ഞു. അദ്ദേഹം അവിടെ ചെന്നിട്ട് എല്ലാ മാധ്യമങ്ങളിലും വന്നു.
മുഖ്യമന്ത്രിക്ക് സന്ദര്‍ശകരെ വിലക്കിക്കൊണ്ട് ഡോക്ടേഴ്‌സ് വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുന്നു. 20-ാം തീയതി വരെ കണ്ടിന്യൂവസ് റെസ്റ്റ്. ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി. ഓര്‍ക്കാന്‍ കൂടുതലായിട്ടൊന്നുമില്ല. ഒരുപക്ഷേ മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹം ഏറ്റവും കൂടുതല്‍ വിശ്രമിച്ചത് ഈ സമയത്താണ്. അപ്പോള്‍ ഞാന്‍ വിളിക്കുന്നു.
സാറിനെ ഇന്ന് വന്നാല്‍ കാണാന്‍ പറ്റുമോ? അതുസാരമില്ല. അഞ്ചരയ്ക്ക് വരാന്‍ പറഞ്ഞു. അപ്പോള്‍ മറിയാമ്മ മാഡം അവിടയുണ്ട്. പുതുപ്പള്ളിയില്‍ നിന്ന് വന്ന കുറെ ആള്‍ക്കാരുമുണ്ട്. ഞായറാഴ്ച അദ്ദേഹത്തിന് പുതുപ്പള്ളിയില്‍ എന്തോ പരിപാടിയുണ്ട്.
അദ്ദേഹത്തിന് സുഖമില്ലെന്ന് അറിഞ്ഞ് ആ പരിപാടി പോസ്‌പോണ്‍ ചെയ്യുന്ന കാര്യം കണ്‍ഫേം ചെയ്യാന്‍ വന്നതാണ്. ആറേഴ് പേരുണ്ടാവും ജോപ്പനുണ്ടാവും. പൊലീസിലെ പ്രദീപ് അവിടെയുണ്ട്.
ജോപ്പനെ ഞാന്‍ ഫോണ്‍ ചെയ്യുന്നു. ജോപ്പന്‍. സാറിന്റെ വിശ്രമമുറിയുണ്ട്. അവിടെയാണ് എന്നെ കൊണ്ടുപോയി ഇരുത്തിയത്. സാര്‍ അവിടെ കട്ടിലില്‍ ഇരിക്കുകയായിരുന്നു. ഞാന്‍ സൈഡിലുള്ള അവിടെ കുറെ പ്ലാസ്റ്റിക് വരിഞ്ഞ തടിക്കസേരകളുണ്ട്. അതിലൊന്നില്‍ ഞാനിരുന്നു. എന്റെ കൈയില് തിരുപ്പതിയില്‍ നിന്ന് പൂജിച്ച് കൊണ്ടുവന്ന അഞ്ച് രൂപയുണ്ടായിരുന്നു.
അത് ഞാന്‍ മറിയാമ്മ മാഡത്തെ ഏല്‍പിച്ചു. ചായ കുടിക്കുന്നോയെന്ന് ചോദിച്ചു. ഇല്ലാന്ന് പറഞ്ഞു. എന്റെ മനസില്‍ ആകെ ഇന്നലെ പറഞ്ഞ ബിജുവിനെ കൊണ്ടുണ്ടാകുന്ന സര്‍ക്കാരിനെ ബാധിക്കുന്ന പ്രശ്‌നമായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ മനസ്സില്‍ എന്താണെന്ന് നമുക്ക് അപ്പോള്‍ അറിയില്ലല്ലോ!
എന്റെ വിഷയം ഇന്നിപ്പോ എന്തോ സംഭവിക്കാന്‍ പോകുന്നു. ജോപ്പനോട് നേരത്തെ ചോദിപ്പോള്‍ എന്താണെന്ന് കൃത്യമായ വിവരം ഇല്ലായിരുന്നു. മാം പോകുമ്പോള്‍ സര്‍ പറയുകയാണ് കോണ്‍ഫിഡന്‍ഷ്യല്‍ മാറ്ററാണെന്ന്. ജോപ്പന്റെ അടുത്തും പറഞ്ഞു.
രണ്ടുപാളിയുള്ള വാതിലാണ്. അതുലോക്ക് ചെയ്‌തേക്ക് ഞാന്‍ വിളിക്കുമ്പോള്‍ വന്നാല്‍ മതി. അപ്പോള്‍ ഞാന്‍ വിചാരിച്ചു, കോണ്‍ഫിഡന്‍ഷ്യല്‍ മാറ്ററാണ്. യുഡിഎഫ് തകരാന്‍ പോവുകയാണ്.
സത്യം പറഞ്ഞാല്‍ വിറച്ച് പേടിച്ചിരിക്കുന്ന സിറ്റുവേഷനാണ്. എന്തോ ഒരു വല്ലാത്ത സംഭവം സിഎമ്മിന്റെ കൈയില്‍ എത്തിയിരിക്കുകയാണ്. എന്നെ സംബന്ധിച്ച് എന്റെ ഫാമിലിയിലെ പ്രശ്‌നങ്ങല്‍ എല്ലാം ഇവരുടെയെല്ലാം മുന്നില്‍ ഒരു മറയിട്ടാണ് നിന്നത്. അപ്പോ അവിടെ എനിക്ക് വന്ന പ്രശനങ്ങള്‍ മുഴുവന്‍ എ ടു ഇസഡ് ഇദ്ദേഹം അറിഞ്ഞിരിക്കുന്നു.
എനിക്ക് വന്ന പ്രശ്‌നങ്ങള്‍ ബിജുരാധാകൃഷ്ണന്‍ ആബ്‌സ്‌കോണ്ട് ചെയ്തത്. എന്റെ കമ്പനിക്കെതിരെ വന്ന അലിഗേഷന്‍സ് എല്ലാം അദ്ദേഹം മനസ്സിലാക്കി എന്ന് അറിയിച്ച ശേഷമാണ് നമ്മുടെ വീക്ക് പോയിന്റിലെത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ ഈ പ്രശ്‌നങ്ങളിലേക്ക്. ഇനി ഞാന്‍ കണ്ടിന്യു ചെയ്യുന്നില്ല. എല്ലാവരും വായിച്ചതാണ്.
#Part1
#Part2
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here