കൊല്ലം: സരിത എഴുതിയ കത്ത് ഫെനിബാലകൃഷ്ണൻ കണ്ടിട്ടില്ലെന്ന് ശരണ്യമനോജ്. കത്ത് ഫെനി കാണാൻ പാടില്ലെന്ന് സരിതക്ക് നിർബന്ധം ഉണ്ടായിരുന്നതിനാൽ അയാളുടെ അഭാവത്തിലാണ് കത്ത് പൊട്ടിച്ച് വായിച്ചതെന്നും ശരണ്യമനോജ് പീപ്പിൾ ടിവിയൊട് വെളിപെടുത്തി.
കത്തിന്റെ പകർപ്പിനൊപ്പം വെച്ചിരുന്ന കുറിപിൽ തന്റെ ജീവന് ഭീഷണിയുണ്ടെന്നും രേഖപെടുത്തിയിരുന്നുവെന്നും മനോജ് പറഞ്ഞു. താനും പ്രദീപും ഫെനിയും നിരവദി തവണ ഒരുമിച്ച് സഞ്ചരിച്ചിട്ടുണ്ട്. കത്തുമായി തിരുവനന്തപുരത്തേ ക്ക് പോയപ്പോഴും ഒരുമിചുണ്ടായിരുന്നു.
കാറിൽ വെച്ച് കത്തിൽ കൃതൃിമം കാണിച്ചുവെന്ന ആരോപണം പച്ച കള്ളമാണെന്നും ഫെനി മീഡിയമാനിക്കെന്നും ശരണ്യമനോജ് പറഞ്ഞു.തനിക്കൊ ബാലകൃഷ്ണപിള്ളക്കൊ,ഗണേഷ്കുമാറിനൊ യാതൊരു പങ്കുമില്ലെന്നും മനോജ് വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.