ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഐഎം; ബിജെപി പ്രചരണം വാസ്തവ വിരുദ്ധം

തൃശൂര്‍: ഗുരുവായൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഐഎം തൃശൂര്‍ ജില്ലാ കമ്മറ്റി.

കൊലയ്ക്ക് പിന്നില്‍ സിപിഐഎം ആണെന്ന ബിജെപി പ്രചരണം വാസ്തവ വിരുദ്ധമാണെന്നും സിപിഐഎം തൃശൂര്‍ ജില്ലാ കമ്മറ്റി വ്യക്തമാക്കി.

ഇന്ന് ഉച്ചകഴിഞ്ഞ് 1.30ഓടെയാണ് നെന്മിനി സ്വദേശി ആനന്ദ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘമാണ് ആനന്ദിനെ വെട്ടിക്കൊന്നത്. ഗുരുതരമായി പരുക്കേറ്റ ആനന്ദിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

നാലു വര്‍ഷം മുമ്പ് സിപിഐഎം പ്രവര്‍ത്തകന്‍ ഫാസിലിനെ വെട്ടിക്കൊന്ന കേസിലെ രണ്ടാം പ്രതിയാണ് ആനന്ദ്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍, മണലൂര്‍ മണ്ഡലങ്ങളില്‍ നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here