അര്‍ജന്റീനയെ ഞെട്ടിച്ച് നൈജീരിയ; അവിസ്മരണീയ തിരിച്ചുവരവിലൂടെ ഉജ്ജ്വല ജയം പിടിച്ചെടുത്ത് ആഫ്രിക്കന്‍ കരുത്തുകള്‍

മോസ്‌കോ: റഷ്യന്‍ ലോകകപ്പ് സ്വന്തമാക്കാനുറച്ച് പന്തുതട്ടുന്ന അര്‍ജന്റീനയ്ക്ക് ഞെട്ടിക്കുന്ന പരാജയം. സൗഹൃദ ഫുട്ബാള്‍ മത്സരത്തില്‍ ആഫ്രിക്കന്‍ ശക്തികളായ നൈജീരിയയാണ് അര്‍ജന്റീനയ്ക്ക് കനത്ത തോല്‍വി സമ്മാനിച്ചത്.

ആഫ്രിക്കന്‍ പോരാളികള്‍ക്ക് മുന്നില്‍ രണ്ടിനെതിരെ നാലു ഗോളിനാണ് അര്‍ജന്റീന പരാജയം ഏറ്റുവാങ്ങിയത്. കളിയുടെ ആദ്യ 36 മിനിട്ടുകള്‍ക്കകം രണ്ട് ഗോളുകള്‍ സ്വന്തമാക്കിയ നീലപ്പട ജയം ഉറപ്പിച്ചാണ് മുന്നേറിയത്. എന്നാല്‍ പിന്നീടുള്ള നിമിഷങ്ങള്‍ അര്‍ജന്റീനയുടെ ആരാധകര്‍ മറക്കാനാഗ്രഹിക്കുന്നതായി മാറി.

നൈജീരിയയുടെ അവിസ്മരണീയ പ്രകടനമാണ് പിന്നീട് റഷ്യന്‍ മൈതാനം കണ്ടത്. ഒന്നിനു പിന്നാലെ ഒന്നായി നാലു ഗോളുകള്‍ അടിച്ചുകൂട്ടിയ നൈജീരിയ അര്‍ജന്റീനയെ നാണം കെടുത്തി.

സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇല്ലാതെ ആണ് ഇറങ്ങിയതെന്നതാണ് അര്‍ജന്റീനയ്ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നത്. 27 ാം മിനുട്ടില്‍ ബനേഗയും 36 ാം മിനുട്ടില്‍ അഗ്വേറോയും ലക്ഷ്യം കണ്ടതോടെ അര്‍ജന്റീന രണ്ടു ഗോളിന് മുന്നിലെത്തി.

15 മിനിട്ടിനകം രണ്ട് ഗോള്‍ മടക്കിയ നൈജീരിയ 54 ാം മിനുട്ടില്‍ ലീഡും സ്വന്തമാക്കി. 73 ാം മിനുട്ടില്‍ നാലാം ഗോളും അര്‍ജന്റീന വലയിലെത്തിച്ച് വിജയ കാഹളവും മുഴക്കി.

ആഴ്‌സണല്‍ താരം ഇവോബിയുടെ ഇരട്ട ഗോളുകളാണ് നൈജീരിയയെ വിജയത്തിലേക്ക് നയിച്ചത്. ഇഹെനാചോയും ഇഡോവും നൈജീരിയയും ജയമുറപ്പിച്ച ഗോള്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News