വൈശാലി, കിലുക്കം, തേന്‍മാവിന്‍ കൊമ്പത്ത്, മലയാളികളുടെ പ്രിയ ചിത്രങ്ങളുടെ എഡിറ്റര്‍ ജീവിക്കാന്‍ ഓട്ടോ ഓടിക്കുന്നു; പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കവേ ജീവിതം മാറി മറിഞ്ഞതിങ്ങനെ

ഭരതന്റെ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും വൈശാലിയും വേണുനാഗവള്ളിയുടെ ഏയ് ഓട്ടോയും ആയിരപ്പറയും ലാല്‍സലാമും ടി വി ചന്ദ്രന്റെ പൊന്തന്‍മാടയും ഡാനിയും. പ്രിയദര്‍ശന്റെ ചിത്രങ്ങള്‍ കിലുക്കം,ചിത്രം, വന്ദനം, മിഥുനം, തേന്മാവിന്‍ കൊമ്പത്ത് . മലയാളികള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ചിത്രങ്ങള്‍.

പ്രിയദര്‍ശന്റെയും മോഹന്‍ലാലിന്റെയും കൂട്ടുകെട്ടില്‍പ്പിറന്ന ചിത്രങ്ങള്‍ ഇരുവരുടെയും മികച്ച ചിത്രങ്ങളായി പ്രേക്ഷക ശ്രദ്ധ നേടി എന്നാല്‍ ഈ ചിത്രങ്ങളുടെയെല്ലാം എഡിറ്റിങ്ങ് നിര്‍വ്വഹിച്ചയാളെ അധികമാരും ഓര്‍ക്കാതെ പോയി.

പ്രേക്ഷകരുടെ പ്രിയപ്പെട്ട ഈ ചിത്രങ്ങളുടെ എഡിറ്റര്‍ ഇപ്പോള്‍ ജീവിക്കാനായി ഓട്ടോ ഓടിക്കുകയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ അതേ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട ഈ ചിത്രങ്ങളുടെ എഡിറ്റര്‍ ഇന്ന് പൊന്നമ്പാറാ ഓട്ടോ സ്റ്റാന്റില്‍ കിടന്നോടുന്ന ദര്‍ശന്‍ എന്ന ഓട്ടോയുടെ ഡ്രൈവറാണ്.

മാനുവല്‍ എഡിറ്റിംഗിന്റെ കാലത്ത് അസോസിയേറ്റ് എഡിറ്റില്‍ മികച്ച പേരെടുത്ത നാരായണന്റെ ജീവിതം മകന്റെ ജനനത്തോടെ മറ്റൊരു പാതയിലേക്ക് മാറുകയായിരുന്നു.

ശരീരകോശങ്ങളുടെ ക്രമരഹിതമായ വളര്‍ച്ച എന്ന അസാധാരണ രോഗമായിരുന്നു മകന്‍ ദര്‍ശന് .സംസാര ശേഷിയില്ല. എല്ലാറ്റിനും സഹായം ആവശ്യം. ഒടുവില്‍ മകനൊപ്പം നാട്ടിലേക്ക് മടങ്ങി. പിന്നീട് മകന്റെ ചികിത്സാര്‍ത്ഥം നാട്ടില്‍ നില്‍ക്കേണ്ട സ്ഥിതിയില്‍ 2001 ല്‍ സിനിമ താല്‍ക്കാലികമായി ഉപേക്ഷിച്ചു.

ജീവിതം മാറി. ഇടയ്ക്കിടെ പയ്യന്നൂരിലെ സ്റ്റുഡിയോകളില്‍ ചില്ലറ എഡിറ്റിംഗ്. മറ്റു സമയങ്ങളില്‍ ഓട്ടോ ഡ്രൈവിങ്ങ്. ജീവിതം മുന്നോട്ട് നീക്കുകയാണ് മലയാളികളുടെ പ്രിയ ചിത്രങ്ങളുടെ എഡിറ്റര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News