കുറ്റിപ്പുറം ജനനേന്ദ്രിയം കേസില്‍ വഴിത്തിരിവ്; യുവാവിനൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്ന് യുവതി

കൊച്ചി: കുറ്റിപ്പുറം ജനനേന്ദ്രിയം കേസില്‍ പ്രതിയായ യുവതിയും ആക്രമിക്കപ്പെട്ട യുവാവും ഒന്നിച്ചുജീവിക്കാന്‍ തീരുമാനിച്ചു.

യുവതി നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഹാജരായ ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ താല്‍പര്യപ്പെടുന്നതായി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ സെപ്തംബര്‍ 21നാണ് കുറ്റിപ്പുറത്തെ ലോഡ്ജില്‍ പുറത്തൂര്‍ സ്വദേശിയായ യുവാവിന്റെ ജനനേന്ദ്രിയത്തില്‍ മുറിവേറ്റത്. യുവാവിനൊപ്പമുണ്ടായിരുന്ന പെരുമ്പാവൂര്‍ സ്വദേശിയായ യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

യുവാവ് തന്റെ ഭര്‍ത്താവാണെന്നും അദ്ദേഹത്തെ വീട്ടുകാര്‍ തടങ്കലിലാക്കിയെന്നും ചൂണ്ടിക്കാണിച്ചായിരുന്നു യുവതി കോടതിയെ സമീപിച്ചത്. ജനനേന്ദ്രിയത്തിലെ മുറിവ് അബദ്ധത്തില്‍ പറ്റിയതാണെന്നും യുവതി മുറിച്ചതല്ലെന്ന് യുവാവും കോടതിയെ അറിയിച്ചു.

യുവതിയുടെ കൂടെ ജീവിക്കാനാണ് ആഗ്രഹമെന്നും വ്യക്തമാക്കിയതോടെ, യുവാവിനെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുവദിക്കുകയായിരുന്നു.

ഏപ്രില്‍ 12ന് പാലക്കാട്ട് ഒരു ഖാസിയുടെ കാര്‍മികത്വത്തില്‍ വിവാഹം നടന്നെന്നാണ് ഇരുവരും കോടതിയില്‍ പറഞ്ഞത്.

പിന്നീട് യുവാവ് കുവൈറ്റിലേക്ക് പോയി. തിരികെ നാട്ടിലെത്തിയപ്പോള്‍ യുവാവും യുവതിയും കുറ്റിപ്പുറത്തെ ലോഡ്ജില്‍ മുറിയെടുത്തു.

വീട്ടുകാരുടെ എതിര്‍പ്പ് മാറിയിട്ടില്ലെന്ന് യുവാവ് അറിയിച്ചതോടെ, യുവതി ബ്ലെയിഡെടുത്ത് കൈമുറിക്കാനൊരുങ്ങി. അത് തടഞ്ഞപ്പോഴാണ് തനിക്ക് മുറിവേറ്റതെന്നാണ് യുവാവ് കോടതിയെ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News