ഐ ജിയുടെ മകളുടെ വിവാഹത്തിന് ബി എസ് എഫ് കാരെ ജോലിക്ക് നിര്‍ത്തി; ജവാന്മാരെ ഉപയോഗിച്ചത് വിവാഹ വേദിയിലേക്ക് വഴികാട്ടാന്‍

ഐ ജിയുടെ മകളുടെ വിവാഹത്തിന് ബി എസ് എഫ് കാരെ ജോലിക്ക് നിര്‍ത്തിയതായി ആരോപണം. അതിഥികള്‍ക്ക് വഴികാട്ടാനും സുരക്ഷാ ഒരുക്കാനും 15 ഓളം ജവാന്മാരെ ദുരുപയോഗം ചെയ്തതായാണ് ആരോപണം.

ചണ്ഡീഗഡ് റിസോര്‍ട്ടിലാണ് സംഭവം. ബംഗളൂരു സബ്‌സിയഡിയറി പരിശീലന കേന്ദ്രത്തിലെ ഐ ജി പി എസ് സന്ധുവിന്റെ മകളുടെ വിവാഹത്തിനാണ് 15 ഓളം ജവാന്മാരെ യൂണിഫോമില്‍ ഡ്യൂട്ടിക്ക് നിര്‍ത്തിയത്.

ഇവരെ അതിഥികള്‍ക്ക് വഴി കാട്ടാനും സുരക്ഷയൊരുക്കാനായുമാണ് ഉപയോഗിച്ചത്. പഞ്ചാബ് പോലീസില്‍ നിന്നുള്ള 25 പേരും ജോലിക്കുണ്‍ായിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ വി ഐ പികള്‍ ഉള്ളതിനാല്‍ അവര്‍ക്ക് സുരക്ഷ ഒരുക്കാനാണ് പഞ്ചാബ് പോലീസിനെ അയച്ചതെന്ന് എസ് എസ് പി കുല്‍ദീപ് ചഹാന്‍ പറഞ്ഞു.

ജമ്മുവിനെ കൂടാതെ ഗുജറാത്ത്, ബംഗളൂരു, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും ആളുകള്‍ ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ടെന്ന് ജവാന്‍ വ്യക്തമാക്കി. എന്നാല്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ഐ ജി പി എസ് സന്ധു തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News