ചെത്തുകാരെ വാചകമടിച്ച് വീഴ്ത്തി, അന്തിക്കള്ള് കച്ചവടം; പ്രണയം നടിച്ച് വ്യാപാരിയില്‍ നിന്ന് തട്ടിയത് ലക്ഷങ്ങള്‍; പൂമ്പാറ്റ സിനിയുടെ കഥ സിനിമയെയും വെല്ലുന്നത്

കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് പൂമ്പാറ്റ സിനിയെന്ന തട്ടിപ്പുകാരിയെക്കുറിച്ചാണ്. പൂമ്പാറ്റ സിനിയും സംഘവും നടത്തിയ തട്ടിപ്പുകള്‍ ക്രൈം ത്രില്ലര്‍ സിനിമാ തിരക്കഥകളെ വെല്ലുന്നതാണ്. സിനിലാലു എന്ന പൂമ്പാറ്റ സിനിയും കൂട്ടാളികളായ തൃശൂര്‍ സ്വദേശി ബിജുവും അരിമ്പൂര്‍ സ്വദേശി ജോസുമുള്‍പ്പെട്ട മൂവര്‍ സംഘം തട്ടിയെടുത്തത് കോടികളാണ്.

നാളുകളായി തട്ടിപ്പ് നടത്തി ഈ സംഘം സമ്പാദിച്ചത് കോടികളാണ്. ഈ പണം കൊണ്ട് ആഡംബര ജീവിതമാണ് സിനിയും കൂട്ടരും നയിക്കുന്നത്. തട്ടിപ്പ് പുറത്ത് പറയാതിരിക്കാന്‍ വീട്ടിലെ ജോലിക്കാര്‍ക്ക് നല്‍കുന്നത് പതിനായിരങ്ങളാണ്. താമസം വന്‍കിട ഫഌറ്റുകളിലും വില്ലകളിലുമാണ്.

കറക്കം ലക്ഷങ്ങളുടെ കാറുകളില്‍. ജ്വല്ലറി ഉടമയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പൂമ്പാറ്റ സിനിയേയും കൂട്ടരേയും അറസ്റ്റ് ചെയ്തതോടെയാണ് ഈ സംഘത്തിന്റെ പല തട്ടിപ്പ് കഥകളും പുറത്തായത്. .

പൂമ്പാറ്റ പറന്നു നടന്ന വഴികള്‍

തൃശൂരിലെ പ്രമുഖ ജ്വല്ലറി ഉടമയെ പൂമ്പാറ്റ സിനി വലയിലാക്കിയത് ഇങ്ങനെയാണ്. ആറ് മാസം മുന്‍പ് ഈ ജ്വല്ലറിയില്‍ നിന്നും ഒന്നരലക്ഷത്തിന്റെ സ്വര്‍ണം വാങ്ങിയാണ് സിനി പണി തുടങ്ങിയത്. ബിസ്സിനസ്സുകാരിയാണ് എന്ന് പറഞ്ഞായിരുന്നു പരിചയപ്പെടല്‍. കോവളത്തും കന്യാകുമാരിയിലും അടക്കം റിസോര്‍ട്ടുകള്‍ ഉണ്ടെന്ന് വരെ ജ്വല്ലറി ഉടമയെ പറഞ്ഞ് വിശ്വസിപ്പിച്ചു.

17 ലക്ഷത്തിന്റെ ആഭരണങ്ങള്‍ മറ്റൊരു ജ്വല്ലറിയില്‍ പണയത്തിലുണ്ടെന്ന് സിനി ജ്വല്ലറി ഉടമയെ വിശ്വസിപ്പിച്ചു. 17 ലക്ഷം കിട്ടിയാല്‍ ആ സ്വര്‍ണം തിരിച്ചെടുത്ത് ഇവിടുത്തെ ജ്വല്ലറിയില്‍ പണയം വെയ്ക്കാമെന്നും വിശ്വസിച്ചു. ഇത് വിശ്വസിച്ച് ജ്വല്ലറി ഉടമ 17 ലക്ഷം നല്‍കുകയും ചെയ്തു. തീര്‍ന്നില്ല. സ്വര്‍ണം പണയം വെച്ച ജ്വല്ലറിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടന്നുവെന്നതായിരുന്നു അടുത്ത കഥ

എറണാകുളത്ത് 95 പവന്‍ റെയ്ഡ് വന്നതോടെ തന്റെ സ്വര്‍ണം നഷ്ടപ്പെട്ടുവെന്ന് വിശ്വസിപ്പിച്ച് വീണ്ടും മൂന്ന് ലക്ഷത്തോളം രൂപയും 70 ഗ്രാം വരുന്ന സ്വര്‍ണാഭരണങ്ങളും സിനിയും സംഘവും തട്ടിയെടുത്തു.

വിഗ്രഹങ്ങള്‍ വിറ്റും സിനിയും സംഘവും തട്ടിപ്പ് നടത്തി.വനിതാ പോലീസ് ആണെന്നും മകളുടെ വിവാഹമാണ് എന്നും പറഞ്ഞാണ് 95 പവന്‍ സ്വര്‍ണം സിനി തട്ടിയെടുത്തത്. തീര്‍ന്നില്ല.

പുരാതനമായ നടരാജ വിഗ്രഹം എന്ന് വിശ്വസിപ്പിച്ച് പലരില്‍ നിന്നായി തട്ടിയത് 30 ലക്ഷമാണ്. ഇതേ വഴിയില്‍ കോടികള്‍ മൂല്യമുള്ള ഗണപതി വിഗ്രഹമെന്ന് വിശ്വസിപ്പിച്ച് തട്ടിയത് 11 ലക്ഷത്തോളമാണ്.

തൃശൂരിലെ ജ്വല്ലറിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥയാണ് എന്ന് പറഞ്ഞ് 16 ലക്ഷത്തിന്റെ സ്വര്‍ണം തട്ടി. നെടുമ്പാശ്ശേരി വഴി നികുതി വെട്ടിച്ച് എത്തുന്ന സ്വര്‍ണം വില കുറച്ച് നല്‍കാം എന്ന് പറഞ്ഞ് പലരില്‍ നിന്നും തട്ടിയെടുത്തത് 25 ലക്ഷം. സ്ഥലം വില്‍ക്കാനുണ്ടെന്നും ആലുവ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഭാര്യയെന്നും പറഞ്ഞ് തട്ടിയെടുത്തത് 15 ലക്ഷം

ആലപ്പുഴ അരൂരില്‍ റിസോര്‍ട്ട് ഉടമയുമായി അടുത്ത സിനി ഇയാളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി. ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി കൈക്കലാക്കിയത് 50 ലക്ഷം രൂപയായിരുന്നു.

ഈ റിസോര്‍ട്ട് ഉടമ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തു. കൊള്ളയടിച്ച പണം ഇവര്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ നിക്ഷേപിച്ചിരിക്കുന്നതായാണ് പോലീസ് സംശയിക്കുന്നത്
കൊച്ചിക്കാരിയാണ് പൂമ്പാറ്റ സിനി. പത്താം ക്ലാസ് തോറ്റതോടെ അന്തിക്കള്ള് കച്ചവടം തുടങ്ങി. ചെത്തുകാരെ വാചകമടിച്ച് വീഴ്ത്തിയാണ് കള്ള് സംഘടിപ്പിച്ചിരുന്നത്. പിന്നീട് ഒരു ചെത്തുകാരനുമായി പ്രണയത്തിലായ സിനിക്ക് ആ ബന്ധത്തില്‍ ഒരു മകളും പിറന്നു. ഭര്‍ത്താവ് ഏറെത്താമസിയാതെ മരിച്ചു.

ഇതേത്തുടര്‍ന്ന് ഒരു വ്യാപാരിയുമായി ബന്ധം സ്ഥാപിച്ച സിനി അയാളുമൊത്തുള്ള നഗ്‌നചിത്രങ്ങളെടുത്തു. പിന്നീട് ഈ ചിത്രങ്ങള്‍ കാട്ടി വ്യാപാരിയില്‍ നിന്ന് 21 ലക്ഷം രൂപ വരെ തട്ടിയെടുത്തു. പിന്നീട് ഇയാള്‍ മാനഹാനി ഭയന്ന് ആത്മഹത്യ ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel