ഹാദിയയുടെ മൊഴിയെടുപ്പ് അടഞ്ഞ കോടതിയില്‍ വേണമെന്ന് വീണ്ടും പിതാവിന്റെ അപേക്ഷ; സത്യസരണി ഭാരവാഹികളെയും പോപ്പുലര്‍ ഫ്രണ്ട് നേതാവിനെയും കോടതിയിലേക്ക് വിളിച്ചുവരുത്തണം

ദില്ലി: ഹാദിയയുടെ മൊഴിയെടുക്കുന്നത് രഹസ്യമായി വേണമെന്ന് ആവശ്യപ്പെട്ട് പിതാവ് അശോകന്‍ സുപ്രീംകോടതിയില്‍ വീണ്ടും അപേക്ഷ നല്‍കി.

തുറന്ന കോടതിയില്‍ വാദം നടന്നാല്‍ ഹാദിയക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാകുമെന്നാണ് അപേക്ഷയില്‍ ചൂണ്ടികാട്ടുന്നത്. സത്യസരണി ഭാരവാഹികളെയും പോപ്പുലര്‍ ഫ്രണ്ട് വനിതാ വിഭാഗം നേതാവ് സൈനബയേയും കോടതിയില്‍ വിളിച്ച് വരുത്തണമെന്നും അശോകന്‍ ആവശ്യപ്പെട്ടു.

അടുത്ത തിങ്കളാഴ്ചയാണ് സുപ്രീംകോടതി ഹദിയായുടെ മൊഴിയെടുക്കുന്നത്. ഇത് അടഞ്ഞ കോടതി മുറിയില്‍ വേണമെന്നാണ് പിതാവ് അശോകന്റെ ആവശ്യം. നേരത്തെ അശോകന്റെ അഭിഭാഷന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വീണ്ടും അപേക്ഷ നല്‍കിയത്.

തുറന്ന കോടതിയില്‍ ഹാജരാക്കി മൊഴിയെടുത്താല്‍ ഹാദിയയ്ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാകുമെന്നാണ് അപേക്ഷയില്‍ പറയുന്നത്. സത്യ സരണി ഭാരവാഹികളെയും സൈനബയെയും കോടതിയില്‍ ഹാജരാക്കണം എന്നാണ് മറ്റൊരു ആവശ്യം.

ഹാദിയയുടെ മതം മാറ്റം, വിവാഹം എന്നിവയെ കുറിച്ച് അവരോട് കോടതി ചോദിച്ചറിയണമെന്നും അശോകന്‍ കോടതിയോട് ആവശ്യപ്പെട്ടു. ഹാദിയായെ നേരിട്ട് ഹാജരാക്കണമെന്ന് ഒക്ടോബര്‍ 30നാണ് കോടതി ഉത്തരവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News