നായകന്‍ സ്മിത്തിന്റെ ഒറ്റയാള്‍ പോരാട്ടം; തകര്‍ച്ചയ്ക്കിടയിലും ആഷസില്‍ ഓസ്‌ട്രേലിയക്ക് പ്രതീക്ഷ

ബ്രിസ്‌ബെയ്ന്‍: ലോകപ്രശസ്തമായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് അത്യന്തം ആവേശകരമാകുന്നു. രണ്ടാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ഒപ്പത്തിനൊപ്പമായിരുന്നെങ്കില്‍ ഇന്ന് കളി ഇംഗ്ലണ്ടിന്റെ നിയന്ത്രണത്തിലാണ്.

നായകന്‍ സ്മിത്തിന്റെ ഒറ്റയാള്‍ പോരാട്ടമാണ് കംഗാരുക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 302 പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 7 വിക്കറ്റിന് 212 എന്ന നിലയിലാണ്.

81 റണ്‍സുമായി സ്റ്റീവ് സ്മിത്തും 2 റണ്‍സുമായി പാറ്റ് കുമ്മിന്‍സുമാണ് ക്രീസില്‍. നേരത്തെ ഷോണ്‍ മാര്‍ഷ് അര്‍ദ്ധ സെഞ്ചുറി നേടിയതിനു പിന്നാലെ പുറത്തായിരുന്നു.

ഓപ്പണര്‍മാരായ ബാന്‍ക്രോഫ്റ്റ് 5 റണ്‍സിനും ഡേവിഡ് വാര്‍ണര്‍ 26 റണ്‍സിനും പുറത്തായി. 11 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയ്ക്കും 14 റണ്‍സെടുത്ത ഹാന്‍ഡ്‌സ്‌കോമ്പിനും പിടിച്ചുനില്‍ക്കാനായില്ല.

3 വിക്കറ്റ് നേടിയ സ്റ്റുവര്‍ട്ട് ബ്രോഡും രണ്ട് വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്‌സണുമാണ് കംഗാരുപ്പടയ്ക്ക് നാശം വിതച്ചത്.

അര്‍ധസെഞ്ചുറി നേടിയ സ്‌റ്റോന്‍മാന്‍, വിന്‍സെ, ഡേവിഡ് മലന്‍ എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് മുന്നൂറ് കടന്നത്. സ്‌റ്റോന്‍മാന്‍ 53 റണ്‍സും വിന്‍സെ 83 റണ്‍സും മലന്‍ 56 റണ്‍സും നേടിയതാണ് സന്ദര്‍ശകര്‍ക്ക് ആശ്വാസമായത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News