മുരളിക്ക് പിന്നാലെ പൂജാരയും സെഞ്ചുറി നേടി; ശ്രീലങ്കന്‍ ബൗളര്‍മാര്‍ക്ക് ഒരു റിലാക്സേഷനുമില്ല

നാഗ്പൂര്‍: നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയിലേക്ക്. ശ്രീലങ്കയുടെ ഒന്നാം ഇന്നിഗ്‌സ് സ്കോറായ 205 റണ്‍സിന് മറുപടിയുമായിറങ്ങിയ ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍ മുരളി വിജയും ചേതേശ്വര്‍ പൂജാരയും സെഞ്ചുറി നേടി.

120 പന്തില്‍ ആറ് ബൗണ്ടറികളുമായാണ് മുരളി അര്‍ദ്ധ ശതകം പിന്നിട്ട വിജയ് 190 പന്തില്‍ മൂന്നക്കം പിന്നിട്ടു. അര്‍ദ്ധസെഞ്ചുറിക്ക് ശേഷം ആക്രമണകാരിയായിരുന്നു മുരളി വിജയ്. എന്നാല്‍ 128 റണ്‍സ് നേടിയ വിജയിനെ ഹെറാത്ത് വീ‍ഴ്ത്തി.

മുരളിക്ക് മികച്ച പിന്തുണ നല്‍കി മുന്നേറിയ  ചേതേശ്വര്‍ പൂജാര 14ാം ശതകമാണ് കുറിച്ചത്. വിജയ് 10 സെഞ്ചുറിയാണ് കണ്ടെത്തിയത്.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് നേടിയിട്ടുണ്ട്. 121 റണ്‍സോടെ പൂജാരയും 54 റണ്‍സോടെ നായകന്‍ വിരാട് കോഹ് ലിയുമാണ് ക്രീസില്‍.

8 വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യക്ക് 107 റണ്‍സിന്‍റെ ലീഡായിട്ടുണ്ട്.അതേസമയം ഇന്നലെ അശ്വിനും ജഡേജയും ഇശാന്ത് ശര്‍മ്മയും ചേര്‍ന്നാണ് ലങ്കയെ ചുരുട്ടുകെട്ടിയത്.

അശ്വിന്‍ നാല് വിക്കറ്റ് വീഴ്ത്തയപ്പോള്‍ ജഡേജയും ഇശാന്തും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അര്‍ദ്ധ സെഞ്ചുറി നേടിയ നായകന്‍ ദിനേഷ് ചണ്ഡിമലും കരുണരത്‌നെയും മാത്രമാണ് ഇന്ത്യന്‍ ആക്രമണത്തെ ചെറുത്തു നിന്നത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 7 റണ്‍സായപ്പോള്‍ 7 റണ്‍സ് നേടിയ കെ എല്‍ രാഹുലിന്റെ വിക്കറ്റ് ഗാമേജ് തെറിപ്പിച്ചു.

ആദ്യ ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് പതിനൊന്ന് എന്ന നിലയിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News