ഹെല്‍മറ്റ് വേട്ടയ്ക്കു നിന്ന പൊലീസ് ബൈക്ക് ഓടിച്ചുവന്നയാളെ കുറുവടികൊണ്ട് അടിച്ചു വീഴ്ത്തി; ദ്യശ്യങ്ങള്‍ പുറത്തു വിട്ട് മാധ്യമങ്ങള്‍

ചെന്നൈ:ഹെല്‍മറ്റ് വേട്ടയ്ക്കു നിന്ന പൊലീസ് ബൈക്ക് ഓടിച്ചുവന്നയാളെ കുറുവടികൊണ്ടു അടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് സംഭവം. യുവാവ് വാഹനം നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് ഹെല്‍മറ്റ് വേട്ടക്ക് എത്തിയ പൊലീസ് വടി ഉപയോഗിച്ച് അടിക്കുകയായിരുന്നു.

എന്നാല്‍ വാഹനം ബാലന്‍സ് ചെയ്ത് ഓടിച്ചു പോയ യുവാവ് തല പൊട്ടി രക്തം ഒലിച്ചതിനെത്തുടര്‍ന്ന് അല്‍പ്പം അകലെയായി വാഹനം നിര്‍ത്തി. തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.കന്യാകുമാരി സ്വദേശി രാജേഷ് ആണ്് പൊലീസുകാരന്റെ ക്രൂര മര്‍ദ്ദനത്തെ ത്തുടര്‍ന്ന് ആശുപത്രിയിലായത്.

യുവാവിനെ അടിച്ച സബ് ഇന്‍സ്പെക്ടര്‍ മരിയ അക്രോസ എന്ന പോലീസുകാരനെ അന്വേഷണത്തിന്റെ ഭാഗമായി സസ്പെന്റു ചെയ്തിട്ടുണ്ട്. ദൃശ്യങ്ങളെല്ലാം ട്രാഫിക് സുരക്ഷയ്ക്ക് സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞിരുന്നു.

ഈ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. റോഡരുകില്‍ നിന്ന് ഒരാളും ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here