ഹാദിയയെ മാനസികരോഗിയായി ചിത്രീകരിച്ച് പിതാവിന്റെ അഭിഭാഷകന്‍; പ്രതികരണം അശോകനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം

ദില്ലി: ഹാദിയയെ മാനസികരോഗിയായി ചിത്രീകരിച്ച് പിതാവ് കെഎം അശോകന്റെ അഭിഭാഷകന്‍.

മാനസിക സ്ഥിരത ഉള്ളതു പോലെയല്ല ഹാദിയ പെരുമാറുന്നത്. കുടുംബാംഗങ്ങളെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നും ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും അഭിഭാഷന്‍ പറഞ്ഞു. അശോകനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അഭിഭാഷകന്റെ പ്രതികരണം.

മാനസികനില തെറ്റിയിരിക്കുകയാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഷെഫിന്‍ ജഹാനുമായുള്ള വിവാഹം ഹൈക്കോടതി അസാധുവാക്കിയതെന്നും ഇവര്‍ വാദിക്കുന്നു. ഇക്കാര്യം സംബന്ധിച്ച മെഡിക്കല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചു.

താന്‍ മുസ്ലീം മതവിശ്വാസിയാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും ഇന്നലെ ഹാദിയ വ്യക്തമാക്കിയിരുന്നു. തനിക്ക് ഭര്‍ത്താവിനൊപ്പം പോകാനാണ് ആഗ്രഹമെന്നും ഹാദിയ മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞിരുന്നു.

അതേസമയം, ഷെഫിന്‍ ജഹാനുമായി നടത്തിയ വിവാഹം സ്വന്തം ഇഷ്ടപ്രകാരം ആണെന്ന ഹാദിയയുടെ നിലപാട്, കണക്കില്‍ എടുക്കാനാകില്ലെന്ന നിലപാടിലാണ് എന്‍ഐഎ. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആണ് എന്‍ഐഎ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്

ഹാദിയയില്‍ വലിയ തോതില്‍ ആശയം അടിച്ചേല്‍പിക്കപ്പെട്ടിരിക്കുകയാണ്. അത്തരക്കാരുടെ വിവാഹത്തിനുള്ള സമ്മതം കണക്കില്‍ എടുക്കാന്‍ കഴിയില്ലെന്നാണ് എന്‍ഐഎ വാദം,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News