പ്രദീപിന്റെ കുടുംബത്തിന് വീണ്ടും താങ്ങായി എംഎ യൂസഫലി; അഞ്ചു ലക്ഷത്തിന് കടവും ലുലു ഗ്രൂപ്പ് വീട്ടി

പ്രദീപിനും കുടുംബത്തിനും സഹായഹസ്തവുമായി വീണ്ടും എംഎ യൂസഫലി. ജീവിതം പ്രദീപിന് മുന്നില്‍ അസ്തമിച്ച ഘട്ടത്തിലാണ് ജപ്തി ചെയ്ത വീട് തിരികെ വാങ്ങി നല്‍കി ലുലു ഗ്രൂപ്പ് ഇവര്‍ക്ക് പുതുജീവനേകിയത്. പ്രദീപിന് 5 ലക്ഷം രൂപ കൂടി നല്‍കാനാണ് യൂസഫലി ഇപ്പോള്‍ നിര്‍ദേശം നല്‍കിയത്. ഈ കുടുംബത്തിനെ കടത്തിന്റെ ബാധ്യതയില്‍ നിന്നും രക്ഷിക്കുന്നതിന്റെ ഭാഗമായാണ് യൂസഫലിയുടെ നടപടി.

നീണ്ട മൂന്ന് മാസത്തിന് ശേഷമായിരുന്നു ജനിച്ച് വളര്‍ന്ന വീട്ടിലേക്ക് പ്രദീപ് തിരിച്ചെത്തിയത്. ജീവിതം പ്രദീപിനും കുടുംബത്തിനും മുന്നില്‍ അസ്തമിച്ച ഘട്ടത്തിലാണ് ലുലു ഗ്രൂപ്പ് അവര്‍ക്ക് കൈതാങ്ങായത്. റെപ്‌കോ ബാങ്കിലെ ക്രൂരതയെതുടര്‍ന്ന് കിടപ്പാടം നഷ്ടമായ പ്രദീപിന്, കുടിശ്ശികയായ ഒന്‍പത് ലക്ഷത്തി പതിനാറായിരം രുപ അടച്ചാണ് ലുലു ഗ്രൂപ്പ് വീട് തിരികെ വാങ്ങി നല്‍കിയത്.

എന്നാല്‍ വീട് തിരികെ ലഭിച്ചെങ്കിലും ജീവിത ദുരിതമായി കടം പ്രദീപിന് മുന്നില്‍ മറ്റൊരു ചോദ്യ ചിഹ്നമായി. അപ്പോഴും യൂസഫലി അവരുടെ ജീവിതത്തില്‍ പ്രകാശമേകാനെത്തി. ഈ കുടുംബത്തിനെ 13 ലക്ഷമെന്ന കടത്തിന്റെ ബാധ്യതയില്‍ നിന്നും കരകയറ്റുന്നതിന് വേണ്ടി 5 ലക്ഷം രൂപ നല്‍കാനാണ് യൂസഫലി നിര്‍ദേശം നല്‍കിയത്.

ആകെ 23 ലക്ഷം രൂപയുടെ ബാധ്യതയാണ് പ്രദീപിനുണ്ടായിരുന്നത്. ഇതില്‍ ഒന്‍പത് ലക്ഷത്തി പതിനാറായിരം രുപ വീട് തിരിച്ചെടുക്കുന്നതിന് വേണ്ടി ആദ്യം നല്‍കി. ഇനി ശേഷിക്കുന്നത് 8 ലക്ഷത്തി 40,000 രൂപയുടെ കടമാണ്. പ്രദീപ് ആരോഗ്യസ്ഥിതി വീണ്ടെടുക്കുമ്പോള്‍ ജോലിയും യൂസഫലി ഉറപ്പ് നല്‍കിയിട്ടുണ്ട്.

പീപ്പിള്‍ ടിവിയാണ് പ്രദീപിന്റെ ജീവിത ദുരന്തം പ്രക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. തുടര്‍ന്നാണ് യൂസഫലി ഈ കുടുംബത്തിന് പുതുജീവനേകാന്‍ എത്തിയതും അവര്‍ ജിവിതത്തിലെക്ക് തിരിച്ചെത്തിയും.

Related Stories

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News