മുസ്ലീം യുവാവിനെ ജീവനോടെ കത്തിച്ചുകൊന്നസംഭവം; പ്രതിയെ ന്യായീകരിച്ചും പ്രശംസിച്ചും ബിജെപി എംപിമാരും എംഎല്‍എമാരും അംഗങ്ങളായ ഗ്രൂപ്പ്; സന്ദേശങ്ങള്‍ ഇങ്ങനെ

ദില്ലി: രാജസ്ഥാനില്‍ ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ വെട്ടിയശേഷം ജീവനോടെ കത്തിച്ചുകൊന്ന സംഭവത്തെ ന്യായീകരിച്ചും പ്രതിയെ പ്രശംസിച്ചും ബിജെപി എംപിമാരും എംഎല്‍എമാരും അംഗങ്ങളായ വാട്‌സ്ആപ്പ് ഗ്രൂപ്പ്.

ബിജെപി എംപി രാജ്‌സമന്ദ് ഹരിഓം സിംഗ് റാത്തോഡ്, എംഎല്‍എ കിരണ്‍ മഹേശ്വരി എന്നിവര്‍ അംഗങ്ങളായ ഗ്രൂപ്പിലാണ് പ്രതിയായ ശംഭുലാല്‍ റൈഗറിനെ പ്രശംസിക്കുന്നത്. സ്വച്ഛ് രാജ്‌സമന്ദ്, സ്വച്ഛ് ഭാരത് എന്നീ ഗ്രൂപ്പിലാണ് ന്യായീകരണ പ്രശംസസന്ദേശങ്ങള്‍ നിറയുന്നത്.

ലൗ ജിഹാദികള്‍ ജാഗ്രത പാലിക്കൂ, ശംഭുലാല്‍ ഉണര്‍ന്നു, ജയ് ശ്രീറാം എന്നായിരുന്നു ഗ്രൂപ്പിലെത്തിയ ഒരു സന്ദേശം.
സുഖ്‌ദേവ് ശംഭുവിനായി പൊരുതും, അദ്ദേഹത്തിന് നീതി വാങ്ങിക്കൊടുക്കും. അഡ്വക്കേറ്റ് സുഖ്‌ദേവ് ഉജ്ജ്വല്‍ മാവ്‌ലി പണം പറ്റാതെ പോരാടും’ എന്നാണ് മറ്റൊരു സന്ദേശം.

അതേസമയം, ഗ്രൂപ്പിലെത്തിയ സന്ദേശങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് എംപി റാത്തോഡിന്റെ വാദം. കിരണ്‍ മഹേശ്വരിയും സംഭവം നിഷേധിച്ചു.

സംഭവത്തെ ന്യായീകരിച്ച് മലയാളിയും ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവുമായ പ്രതീഷ് വിശ്വനാഥന്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. സംഭവത്തിന്റെ വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു പ്രതീഷിന്റെ പരാമര്‍ശം.


പ്രതിയുടെ വാദം നിഷേധിച്ച് പെണ്‍കുട്ടി

കഴിഞ്ഞദിവസമാണ് മുഹമ്മദ് അഫ്രാസുല്‍ എന്നയാളെ ശംഭുലാല്‍ ജീവനോടെ കത്തിച്ചുക്കൊന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഹിന്ദു സഹോദരിയെ ലൗ ജിഹാദില്‍ നിന്നും രക്ഷിക്കാനാണ് അഫ്രാസുലിനെ കൊലപ്പെടുത്തിയതെന്നായിരുന്നു ഇയാളുടെ വാദം.

എന്നാല്‍ തന്നെ രക്ഷിക്കാന്‍ വേണ്ടിയാണെന്ന പ്രതിയുടെ വാദം നിഷേധിച്ച് പെണ്‍കുട്ടി രംഗത്തെത്തിയിരുന്നു. തനിക്ക് കൊലപാതകിയുമായി ഒരു ബന്ധവുമില്ലെന്നാണ് പെണ്‍കുട്ടി കഴിഞ്ഞദിവസം നടത്തിയ വെളിപ്പെടുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News