പീപ്പിള്‍ ബിഗ് ഇംപാക്ട്: പണയത്തിലായ വീട് തിരികെ ലഭിച്ചിട്ടും കടബാധ്യത തീരാത്ത കുടുംബത്തിന് വീണ്ടും സഹായവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി

തിരുവനന്തപുരം: പണയത്തിലായ വീട് തിരികെ ലഭിച്ചിട്ടും കടബാധ്യത തീരാത്ത കുടുംബത്തിന് വീണ്ടും സഹായവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി

ശാന്തികവാടത്തിനടുത്തുളള പ്രദീപിന്‍റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ യൂസഫലി വീണ്ടും നല്‍കി.

ശേഷിക്കുന്ന കടബാധ്യതകള്‍ വീട്ടാന്‍ ബാങ്കില്‍ നിന്ന് തിരികെ ലഭിച്ച വീട് വില്‍ക്കാനൊരുങ്ങുന്നു എന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ട ഉടനെയാണ് യൂസഫലിയുടെ നടപടി.

റപ്കോ ബാങ്കില്‍ വീട് പണയപെടുത്തി വായ്പ എടുത്ത കുടുംബത്തെ മനുഷ്യത്വരഹിതമായി ഒ‍ഴിപ്പിച്ച് വീട് കൈവശപെടുത്തിയ ബാങ്കിന്‍റെ ക്രൂരത പീപ്പിള്‍ വാര്‍ത്തയിലൂടെയാണ് എം എ യൂസഫലി അറിഞ്ഞത് .

തുടര്‍ന്ന് ബാങ്കില്‍ ബാധ്യതയുണ്ടായിരുന്ന 9 ലക്ഷത്തിലേറെ രൂപ നല്‍കി ക‍ഴിഞ്ഞ മാസമാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി സ്വന്തം ജീവനക്കാരനായ പ്രദീപിന്‍റെ കുടുംബത്തിന് വീട് തിരികെ എടുത്ത് നല്‍കിയത്.

എന്നാല്‍ ബാങ്കിലടക്കാനുളള മറ്റ് കടങ്ങള്‍ പെരുകി വന്നതോടെ ആശിച്ച് മോഹിച്ച് ലഭിച്ച വീട് വില്‍ക്കാന്‍ തന്നെ മനസില്ലാമനസോടെ പ്രദീപ് തീരുമാനിച്ചു.തങ്ങള്‍ നല്‍കിയ സഹായം കൊണ്ട് പ്രദീപിന്‍റെ കടങ്ങള്‍ ഭാഗികമായി മാത്രമേ വീട്ടാന്‍ ക‍ഴിഞ്ഞുളളു എന്ന് ലുലു റീജ്യണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍ എം എ യൂസഫലിയെ അറിയിച്ചതോടെ വീണ്ടും അഞ്ച് ലക്ഷത്തിന്‍റെ കൂടി സഹായം നല്‍കാന്‍ യുസഫലി തീരുമാനിക്കുകയായിരുന്നു

ഉച്ചക്ക് ശേഷം ശാന്തികവാടത്തിനടുത്തുളള വീട്ടിലെത്തിയ ലുലു ഗ്രൂപ്പ് റീജ്യണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍ പ്രദീപിന് അഞ്ച് ലക്ഷത്തിന്‍റെ ചെക്ക് കൈമാറി. ജനറല്‍ മാനേജര്‍ മുഹമ്മദ് റാഫി, പിആര്‍ഒാ സൂരജ് എന്നീവര്‍ ചടങ്ങില്‍ പങ്കെടുത്തു
.അപ്രതീക്ഷിതമായി ലഭിച്ച സഹായത്തില്‍ പകച്ച് നിള്‍കുകയാണ് പ്രദീപ്

നട്ടെല്ലിനും ,കാലിനും ബാധിച്ച രോഗത്തിന് ശമനമുണ്ടാകുന്ന മുറക്ക് ലുലു ഗ്രൂപ്പിലെ പ‍ഴയ ജോലി തിരികെ നല്‍കാനും യൂസഫലി നിര്‍ദ്ദേശിച്ചതറിഞ്ഞ് സന്തോഷത്തിലാണ് പ്രദീപ് .

ആപത്തില്‍ പ്രദീപിനെ സഹായിച്ചവരുടെ കടബാധ്യതകള്‍ കൂടി യൂസഫലി വീട്ടുന്നതോടെ ആശങ്കയും പിരിമുറുക്കവും അയഞ്ഞു .

കൈയില്‍ ലഭിച്ചിട്ടും അനുഭവയോഗം ഇല്ലാതെ പോകുമെന്ന് കരുതിയ വീട്ടില്‍ യൂസഫലിയുടെ സഹായം കൊണ്ട് ഇന്ന് മുതല്‍ പ്രദീപിന് സമാധാനത്തോടെ ഉറങ്ങാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News