തിരുവനന്തപുരത്ത് ദത്ത് നല്‍കിയ കുട്ടിയെ ദമ്പതികള്‍ ക്രൂരമായി പീഡിപ്പിക്കുന്നു; കുട്ടിയെ തിരികെ എടുത്ത് സംസ്ഥാന ശിശുക്ഷേമ സമിതി

ദത്ത് നല്‍കിയ കുട്ടിയെ ദബതികള്‍ ക്രൂരമായി പീഡിപ്പിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയെ തിരികെ എടുത്ത് സംസ്ഥാന ശിശുക്ഷേമ സമിതി. സയാന്‍ എന്ന ആറ് വയസുകാരനെയാണ് നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദത്ത് നല്‍കിയ സംസ്ഥാന ശിശുക്ഷേമ സമിതി തന്നെ ഇന്നലെ തിരികെ എടുത്തത്

ആറ് വയസുകാരനായ സയാന്‍ എന്ന ബാലനെയാണ് ദത്ത് എടുത്ത ദബതികള്‍ ക്രൂരമായ ശാരീരിക പീഢനത്തിന് വിധേയമാക്കിയത് . നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോ‍ഴിക്കോട് ശിശുക്ഷേമ സമിതിയില്‍ നിന്നാണ് ബംഗാളി സ്വദേശികളും കേന്ദ്ര സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായ സോമനാഥ് മുഖ്യപാധ്യ ,ജയന്തി ദബതിമാര്‍ ദത്ത് എടുത്തത് .

എന്നാല്‍ കുട്ടി കടുത്ത ശാരീരികമായ പീഡനത്തിന് ഇരയാവുന്നതായി നാട്ടുകാരാണ് ശിശുക്ഷേമ സമിതി സെക്രട്ടറി എസ് പി ദീപക്കിനോട് പരാതി പെട്ടത് .


ഇതോടെ സാമൂഹ്യ പ്രവര്‍ത്തകരെ അന്വേഷണത്തിനായി ശിശുക്ഷേമസമിതി സമിതി നിയോഗിച്ചു.ഇവരുടെ അന്വേഷണത്തിലും പരാതി സത്യമെന്ന് തെളിഞ്ഞതോടെ പോലീസുമായി എത്തി ഇന്നലെ കുട്ടിയെ പട്ടത്തെ ദബതികളുടെ വീട്ടില്‍ നിന്ന് കൈവശപെടുത്തുകയായിരുന്നു.

ദത്ത് എടുക്കല്‍ കരാര്‍ ലംഘിച്ച് കുട്ടിയെ പീഡിപ്പിച്ച ദബതിമാരുടെ പേരില്‍ ക്രിമിനല്‍ കേസ് നല്‍കുമെന്ന് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥര്‍ പീപ്പിളിനോട് പറഞ്ഞു

തിരികെ എടുത്ത കുട്ടിയെ മെഡിക്കല്‍ പരിശോധനയക്ക് വിധേയമാക്കി. നാളെ കുട്ടിയില്‍ നിന്ന് പോലീസ് മൊ‍ഴി എടുക്കും .

തുടര്‍ന്നാവും മറ്റ് നടപടികളിലേക്ക് ശിശുക്ഷേമ സമിത കടക്കുക അമേരിക്കയില്‍ ദബതിമാര്‍ ദത്ത് ലഭിച്ച കുട്ടിയെ പീഡിപ്പിച്ച് കൊന്ന സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നടപടി എന്നത് ശ്രദ്ധേയമാണ്.

കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായിട്ടാണ് ദത്ത് നല്‍കിയ കുട്ടിയെ മാതാപിതാക്കളുടെ പീഡനത്തെ തുടര്‍ന്ന് ദത്ത് നല്‍കിയവര്‍ തന്നെ തിരികെ എടുക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News