മദ്യ വിഹിതവുമായി ബന്ധപ്പെട്ട് തര്‍ക്കം; അമ്മാവന്‍ യുവാവിനെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തി

മദ്യം വാങ്ങിയതിന്റെ വിഹിതവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ അമ്മാവന്‍ യുവാവിനെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തി. 50 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ അടിമാലി -ചാറ്റുപാറ സെറ്റില്മെന്റ് കോളനിയിലെ ശശിരാമനാണ് കൊല്ലപ്പെട്ടത്.

ചാറ്റുപാറ സെറ്റില്‍മെന്റ് കോളനിക്ക് സമീപമുള്ള കലുങ്കിനടിയില്‍നിന്ന് കഴിഞ്ഞ ദിവസമാണ് 29 കാരനായ ശശിരാമന്റെ മൃതദേഹം കണ്ടെത്തിയത്. രാത്രി കലുങ്കിലിരുന്ന് മദ്യപിച്ച ശശി കാല്‍ വഴുതി വീണ് മരണം സംഭവിച്ചതാകാമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ ശശിയുടെ കഴുത്തിലെ പാടുകള്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഇടയില്‍ സംശയമുയര്‍ത്തി.

മരണം പൊലീസില്‍ അറിയിക്കുകയും മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുകയും ചെയ്തതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്. കഴുത്തില്‍ കുരുക്ക് മുറുകി ശ്വാസം കിട്ടാതെയാണ് മരണം സംഭവിച്ചതെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കലുങ്കിന് സമീപത്തെ ബസ് സ്റ്റോപ്പിലിരുന്ന് ശശിയും മാതൃ സഹോദരനായ രാജനും മദ്യപിക്കുന്നത് കണ്ടിരുന്നതായി മൊഴി ലഭിച്ചു.

ഇതോടെയാണ് കേസന്വേഷണം വേഗത്തിലായതെന്ന്് അടിമാലി സിഐ-പികെ സാബു പറഞ്ഞു. രാജനെ കോളനിയിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News