തിയോഗില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി മുന്നില്‍

ഷിംല: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഹിമാചല്‍പ്രദേശ് തിയോഗില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി രാകേഷ് സിന്‍ഹ മുന്നില്‍. 1993ല്‍ ഷിംലയില്‍ നിന്നും മിന്നുന്ന വിജയം നേടിയ പ്രവര്‍ത്തകനാണ് രാകേഷ് സിന്‍ഹ.

കോണ്‍ഗ്രസും ബിജെപിയും മാറി മാറി ഭരിച്ച ഹിമാചലില്‍ ബദല്‍ നയങ്ങള്‍ ഉയര്‍ത്തി കാട്ടിയാണ് സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്.
തലസ്ഥാന ജില്ലയായ ഷിംലയില്‍ ഉള്‍പ്പെടെ 14 മണ്ഡലങ്ങളിലാണ് സിപിഐഎം സ്ഥാനാര്‍ഥികള്‍ ജനവിധി തേടിയത്.

ഷിംല ജില്ലയിലെ മൂന്ന് മണ്ഡലങ്ങള്‍ ഉള്‍പ്പെടെ ഏഴു മണ്ഡലങ്ങളിലാണ് സിപിഐഎമ്മിന് വിജയ പ്രതീക്ഷ.

നേരത്തെ മൂന്ന് തവണ ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്കൊടി പാറിയ ചരിത്രമുണ്ട്. ആ ചരിത്രം ഇത്തവണയും ആവര്‍ത്തിക്കും എന്നാണ് സിപിഐഎം പ്രവര്‍ത്തകരുടെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here