ഹിമാചല്‍പ്രദേശില്‍ വീണ്ടും ചെങ്കൊടി; സിപിഐഎമ്മിന്റെ രാകേഷ് സിന്‍ഹ വിജയിച്ചത് ബിജെപിയെ പിന്തള്ളി

ദില്ലി: ഹിമാചല്‍പ്രദേശിലെ തിയോഗില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി രാകേഷ് സിന്‍ഹ വിജയിച്ചു.

തെരഞ്ഞെടുപ്പ് കമീഷന്റെ കണക്ക് അനുസരിച്ച് 2000ത്തോളം വോട്ടുകള്‍ക്ക് രാകേഷ് സിന്‍ഹ മുന്നിട്ടു നില്‍ക്കുകയാണ്. രണ്ടാമത് ബിജെപിയുടെ രാകേഷ് വര്‍മയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദീപക് മൂന്നാമതാണ്.

1993ല്‍ ഷിംലയില്‍ നിന്നും മിന്നുന്ന വിജയം നേടിയ പ്രവര്‍ത്തകനാണ് രാകേഷ് സിന്‍ഹ.

കോണ്‍ഗ്രസും ബിജെപിയും മാറി മാറി ഭരിച്ച ഹിമാചലില്‍ ബദല്‍ നയങ്ങള്‍ ഉയര്‍ത്തി കാട്ടിയാണ് സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്. തലസ്ഥാന ജില്ലയായ ഷിംലയില്‍ ഉള്‍പ്പെടെ 14 മണ്ഡലങ്ങളിലാണ് സിപിഐഎം സ്ഥാനാര്‍ഥികള്‍ ജനവിധി തേടിയത്.

നേരത്തെ മൂന്ന് തവണ ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്കൊടി പാറിയ ചരിത്രമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News