കംഗാരുപ്പടയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്; മൂന്നില്‍ മൂന്നും ജയിച്ച് ആഷസ് സ്വന്തമാക്കി; ഇംഗ്ലണ്ടിന് നാണക്കേടിന്റെ കാലം

ലോകക്രിക്കറ്റില്‍ ആസ്‌ട്രേലിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. ഇന്ത്യന്‍ പര്യടനത്തിലേറ്റ കനത്ത പരാജയവും പിന്നീടേറ്റ അവിശ്വസനീയ തിരിച്ചടികളില്‍ നിന്നും സ്മിത്തും സംഘവും സടകുടഞ്ഞെഴുന്നേറ്റു.

രണ്ട് ടെസ്റ്റുകള്‍ ബാക്കിനില്‍ക്കെ ചരിത്രപ്രസിദ്ധമായ ആഷസ് പരമ്പര കംഗാരുപ്പട സ്വന്തമാക്കി. ആദ്യ രണ്ട് ടെസ്റ്റുകളും നേരത്തെ തന്നെ ജയിച്ച ഓസീസ് മൂന്നാം ടെസ്റ്റും സ്വന്തമാക്കിയാണ് പരമ്പര സ്വന്തമാക്കിയത്.

ഇന്നിങ്‌സിനും, 41 റണ്‍സിനുമായിരുന്നു ഓസീസിന്റെ മൂന്നാം ടെസ്റ്റ് ജയം. പെര്‍ത്തില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ജോഷ് ഹസില്‍വുഡാണ് ഇംഗ്ലണ്ടിന്റെ നട്ടെല്ല് ഒടിച്ചത്.

ഓസീസ് മണ്ണില്‍ ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ എട്ടാം ടെസ്റ്റ് തോല്‍വിയാണ് ഇത്. 403 റണ്‍സായിരുന്നു ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ ഓസീസിന് മുന്‍പാകെ വെച്ചത്. എന്നാല്‍ ഡബിള്‍ സെഞ്ചുറിയോടെ നായകന്‍ സ്മിത്ത് തിളങ്ങിയതോടെ 662 എന്ന കൂറ്റന്‍ സ്‌കോറിലേക്ക് ഓസീസെത്തി.

259 റണ്‍സ് മുന്നില്‍ വെച്ച് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 41 റണ്‍സ് അകലെ കാലിടറി. നാല് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട് അവസാന ദിനം ബാറ്റിങ്ങിനായി ഇറങ്ങിയത്. സ്‌കോര്‍ 218 ആയപ്പോഴേക്കും ബാക്കിയുണ്ടായിരുന്ന ആറ് വിക്കറ്റുകള്‍ കൂടി പിഴുത് ഓസീസ് കളി പൂര്‍ത്തിയാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News