ഭാര്യയെ സംശയിച്ച് കൊലപ്പെടുത്തിയ ഭർത്താവ് രാത്രി മുഴുവൻ മൃതദേഹത്തിന് കാവലിരുന്നു. 7 കഷ്ണങ്ങളാക്കിയാണ് പലഭാഗങ്ങളിൽ ശരീരഭാഗങ്ങൾ ഉപേക്ഷിച്ചത്. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം നടന്നത്.
ഗീതാഞ്ജലിയാണ് കൊല്ലപ്പെട്ട യുവതി,ഭർത്താവ് രാജ്കുമാർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
മൃതദഹം പലകഷ്ണങ്ങളായി മുറിക്കാൻ ഇലക്ട്രിക് കട്ടർ ആണ് രാജ്കുമാർ ഉപയോഗിച്ചത്.
നവംബർ-13നാണ് ഭാര്യയെ കൊന്ന് മുറിച്ച് കഷ്ണങ്ങളാക്കി രാജ്കുമാർ ഒളിവിൽ പോകുന്നത്.
2010-ൽ വിവാഹിതരായ ഇരുവർക്കും ഒരു മകനും ഒരു മകളും ഉണ്ട്.ഭാര്യയെ സംശയിച്ച ഇയാൾ പലപ്പോഴും അവരെ ഉപദ്രവിക്കുമായിരുന്നതായാണ് ലഭിക്കുന്ന വിവരം.ഇതിനെത്തുടർന്ന് സഹോദരന്‍റെ വീട്ടിൽ പോയ ഗീതാഞ്ജലി മക്കളുടെ തണുപ്പ്കാല വസ്ത്രമെടുക്കാൻ വീട്ടിലെത്തുമ്പോഴാണ് രാജ് കുമാർ അവരുടെ തല പിടിച്ച് ചുവരിലിടിച്ച് കൊന്നതെന്ന് പൊലീസ് പറയുന്നു.
ആ രാത്രി മുഴുവൻ മൃതദേഹത്തിന് കാവലിരിക്കുകയും ചെയ്തു. രാവിലെയാണ് 7കഷ്ണങ്ങളായി മൃതദേഹം മുറിക്കുന്നത്. നവംബർ-21ന് ഒഴിഞ്ഞ പ്രദേശത്ത് തലയില്ലാത്ത ശരീരഭാഗം കണ്ടതോടെ കാര്യങ്ങൾ പുറത്തായി.
ദാദ്രിയിൽ നിന്ന് ദിവസങ്ങൾക്ക് ശേഷം ഒരു കാൽ കിട്ടി.പൂട്ടിക്കിടന്ന പഞ്ചസാര മില്ലിൽ നിന്ന് വയറുമുതൽ മുട്ടുവരെ ഉള്ളഭാഗവും കിട്ടി.ഇതെല്ലാം ഒരാളുടേതെന്ന് തിരിച്ചറിയുന്നതോടെയാണ് പൊലീസ് അന്വേഷണം ഏകോപിപ്പിക്കുന്നത്.
പഞ്ചാബ്,ദില്ലി എന്നിവിടങ്ങളിൽ രാജ്കുമാർ ഒളിവിലായിരു്ന്നു എന്നാണ് പൊലീസ് പറയുന്നത്.,ഇപ്പോൾ കസ്റ്റഡിയിലാണെങ്കിലും ഗീതാഞ്ജലിയുടെ കൈകളും തലയും കാലും ഇനിയും കണ്ടെത്താനായില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here