പറയുന്നത് ചെയ്തില്ലെങ്കില്‍ കെട്ടിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്യും; ആള്‍ദൈവത്തിനെതിരെ അന്തേവാസിയായ യുവതിയുടെ വെളിപ്പെടുത്തല്‍

കൂട്ട ബലാത്സംഗ ആരോപണം നേരിടുന്ന സന്യാസി ബാബാ സച്ചിദാനന്ദിനെതിരേ വിശ്വാസിയും ആശ്രമ അന്തോവാസിയുമായ യുവതിയുടേതാണ് പുതിയ വെളിപ്പെടുത്തല്‍.

ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ആശ്രമത്തില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായതായി വെളിപ്പെടുത്തിക്കൊണ്ടു സ്വാമിക്കെതിരേ ഉത്തര്‍പ്രദേശിലെ നാല് അന്തേവാസികളാണ് രംഗത്ത് വന്നിട്ടുണ്ട്.

പന്ത്രണ്ടാം വയസ്സില്‍ 2008 ല്‍ ഛത്തീസ്ഗഡില്‍ നിന്നുമാണ് ഇതില്‍ ഒരു യുവതി എത്തിയത്. പറയുന്ന കാര്യങ്ങള്‍ എന്തെങ്കിലും ചെയ്യാന്‍ മടിച്ചാല്‍ മൂന്ന് ബാബമാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുമായിരുന്നുവെന്ന് ഇവര്‍ പറയുന്നു.

ഇന്ത്യയില്‍ ഉടനീളം ആശ്രമമുള്ള അയാള്‍ തടവില്‍ പാര്‍പ്പിച്ച് മര്‍ദ്ദിക്കുകയും ബലാത്സംഗം ചെയ്യുന്നതും പതിവായിരുന്നു. ബാബാ സച്ചിദാനന്ദന്റെ രണ്ട് അനുയായികള്‍ക്കെതിരേയും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

മൂന്നു പേരും ചേര്‍ന്ന് തങ്ങളെ പല തവണ ബലാത്സംഗം ചെയ്തിരുന്നു എന്നാണ് ആരോപണം. തങ്ങളെ ബലാത്സംഗം ചെയ്യാനും കെട്ടിയിട്ട് ലൈംഗികാതിക്രമം നടത്താനും രണ്ടു സ്ത്രീകളായിരുന്നു സഹായി.

ആശ്രമത്തിലെ പീഡനത്തില്‍ കുടുങ്ങുന്ന ഏറ്റവും ഒടുവിലത്തെ ആളാണ് സച്ചിദാനന്ദന്‍. നേരത്തേ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് രാംറഹീം സിംഗിന് എതിരേ രണ്ടു സ്ത്രീകള്‍ രംഗത്ത് വന്നതിനെ തുടര്‍ന്ന് ബലാത്സംഗക്കേസില്‍ ഇയാള്‍ ജയിലില്‍ കിടക്കുകയാണ്.

ആസാറം ബാപുവിനെ പോലെയുള്ളവര്‍ ബലാത്സംഗകേസില്‍ വിചാരണ നേരിടുകയാണ്. ഇതിന് പിന്നാലെയാണ് മറ്റൊരു ബാബ കൂടി ബലാത്സംഗക്കേസില്‍ പിടിയിലായിരിക്കുന്നത്.

സച്ചിദാനന്ദിന് പുറമേ ചേതനാനന്ദ്, വിശ്വാനന്ദ്, ഭൈരജ്യാനന്ദ് എന്നീ സ്വാമിമാര്‍ക്കും ഇവരുടെ സഹായികളായ രണ്ടു സ്വാമിനികള്‍ക്കും എതിരേയാണ് കേസ്. പല സംസ്ഥാനങ്ങളില്‍ നിന്നായി ഇവിടെയെത്തുന്ന പെണ്‍കുട്ടികളെയെല്ലാം സ്വാമിയും കൂട്ടാളികളും ചേര്‍ന്ന് ലൈംഗിക പീഡനത്തിന് പതിവായി ഇരയാക്കാറുണ്ടെന്നും ഇവര്‍ പറയുന്നു.

പുറത്തു നിന്നുള്ള ആള്‍ക്കാര്‍ക്ക മഠത്തില്‍ പ്രവേശന നിയന്ത്രണം ഉണ്ട്. യുവതികളുടെ ശരീരത്ത് ദേഹോപദ്രവം ഏല്‍പ്പിച്ചതിന്റെ പാടുകളും ഉണ്ടായിരുന്നു.

ഡല്‍ഹി, ബീഹാര്‍, മദ്ധ്യപ്രദേശ് എന്നിവിടങ്ങളില്‍ ആശ്രമമുള്ള ആള്‍ദൈവമാണ് സ്വാമി സച്ചിദാനന്ദ്. പരാതി ഉയരുകയും പോലീസ് കേസെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ ആള്‍ദൈവവും സഹായികളായ സ്വാമിമാരും ഒളിവിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here