പ്രായപൂര്‍ത്തിയാകാത്തവരുടെ ക്രൂരത; ഇരുപതുകാരിയെ ബലാത്സംഗം ചെയ്ത അഞ്ചുപേരില്‍ നാലുപേരും ജുവനൈല്‍ ഹോമില്‍

പ്രായപൂര്‍ത്തിയാകാത്ത അഞ്ച് യുവാക്കള്‍ ചേര്‍ന്ന് ഇരുപതുകാരിയെ ബലാത്സംഗം ചെയ്തു. വടക്ക് പടിഞ്ഞാറാന്‍ ദില്ലിയിലെ ജഹാന്‍ഗിര്‍പുരിയില്‍ ക‍ഴിഞ്ഞ ദിവസമായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. അഞ്ചു പേരും പിടിയിലായതായി പൊലീസ് അറിയിച്ചു.

മുന്‍സിപ്പല്‍ മാലിന്യ സംഭരണ കേന്ദ്രത്തിന് സമീപത്തായിരുന്നു യുവാക്കളുടെ ക്രൂരത. യുവതിയും പിടിയിലായ ഒരു കൗമാരക്കാരനും സുഹൃത്തുക്കളായിരുന്നു. പാര്‍ട്ടിയുണ്ടെന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഈ സമയം മറ്റു നാലു പേരും വീട്ടിലുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചുവെന്നും യുവതിയുട പരാതിയില്‍ പറയുന്നു. അഞ്ച് മണിക്കുറോളം തടങ്കലിലാക്കിശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് യുവതിയുടെ പരാതി.

പുലര്‍ച്ചെ ഒന്നരയോടെ യുവതിയെ വിട്ടയച്ച അക്രമികള്‍ ബലാല്‍സംഗത്തെക്കുറിച്ച് സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. പുലര്‍ച്ചെ സമീപത്തെ സ്റ്റേഷനിലെത്തിയെ യുവതിയെ പൊലീസ് ബാബു ജഗ്ജീവന്‍ റാം ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയയാക്കി ബലാത്സംഗം നടന്നെന്ന് സ്ഥിരീകരിച്ചു.

പിടിയിലായ അക്രമികളില്‍ ഒരാള്‍ 22-വയസുകാരനാണ്. ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തീഹാര്‍ ജയിലിലേക്കയച്ചു. മറ്റ് നാല് പേരെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News