പുതുവത്സരാഘോഷങ്ങള്‍ക്കെതിരെ ആന്ധ്ര സര്‍ക്കാര്‍; ഹിന്ദുക്ഷേത്രങ്ങളില്‍ ഒരു തരത്തിലുമുള്ള ആഘോഷവും അനുവദിക്കില്ലെന്ന് ചന്ദ്രബാബു നായിഡു

രാജ്യത്തെ പുതുവത്സരാഘോഷങ്ങള്‍ക്കെതിരെ ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രംഗത്ത്. ഹിന്ദു ക്ഷേത്രങ്ങളില്‍ പുതുവത്സരാഘോഷം അനുവദിക്കില്ലെന്ന് ആന്ധ്രാ സര്‍ക്കാര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇതു സംബന്ധിച്ച് ഡിസംബര്‍ 21 നാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഹിന്ദുധര്‍മ്മ പരിരക്ഷണ ട്രസ്റ്റ് വഴി ആന്ധ്ര എന്‍ഡോവ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ജനുവരി 1ന് ഹിന്ദുക്ഷേത്രങ്ങളില്‍ ആഘോഷങ്ങള്‍ നടത്താന്‍ പാടില്ലൈന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ബ്രീട്ടീഷ് ഭരണകാലത്ത് ശീലിച്ച ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരമുള്ള പുതുവത്സരാഘോഷങ്ങള്‍ രാജ്യത്ത് വേണ്ടെന്നാണ് നായിഡുവിന്റെ പക്ഷം. ജനുവരി ഒന്ന് പുതുവര്‍ഷമായി കണക്കാക്കുന്നതും എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നതും ഭാരതീയ വേദപാരമ്പര്യത്തിന് ചേര്‍ന്ന കാര്യമല്ലെന്ന് നേരത്തെ ഹിന്ദുധര്‍മ്മ പരിരക്ഷണ ട്രസ്റ്റ് സെക്രട്ടറി ഡോ.സി.രാഘവാചാര്യലു വ്യക്തമാക്കിയിരുന്നു.

ചൈത്രമാസത്തിന്റെ ഒന്നാം ദിനമായ ഉഗഡിയാണ് ഇന്ത്യന്‍ പുതുവര്‍ഷമായി ആഘോഷിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആന്ധ്രാ സര്‍ക്കാറിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News