ഇടിക്കൂട്ടില്‍ വിജേന്ദറിന്റെ അശ്വമേഥം; അമൂസുവിനെ നിലംപരിശാക്കി സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടത്തില്‍ മുത്തമിട്ടു; വിജയത്തിലെ സവിശേഷതകള്‍

ജയ്പുര്‍: പ്രഫഷനല്‍ ബോക്‌സിങ്ങില്‍ ഇന്ത്യയുടെ വിജേന്ദര്‍ സിങ്ങിന്റെ കുതിപ്പ്. തുടര്‍ച്ചയായ പത്താം മത്സരത്തിലും വിജേന്ദര്‍ വിജയപരമ്പര തുടര്‍ന്നു,

സൂപ്പര്‍ മിഡില്‍വെയ്റ്റ് പോരാട്ടത്തില്‍ ആഫ്രിക്കന്‍ ചാംപ്യന്‍ ഘാനയുടെ ഏണസ്റ്റ് അമൂസുവിനെ ഇടിച്ചിട്ടാണ് വിജേന്ദറിന്റെ തുടര്‍ച്ചയായ പത്താം ജയം നേടിയത്.

ഏഷ്യാ പസഫിക്, ഓറിയന്റല്‍, മിഡില്‍വെയ്റ്റ് കിരീടങ്ങള്‍ ഇതോടെ വിജേന്ദര്‍ നിലനിര്‍ത്തി. 26 മത്സരങ്ങളില്‍ ഏണസ്റ്റിന്റെ മൂന്നാമത്തെ തോല്‍വിയാണിത്.

ഇതാദ്യമായി വിജേന്ദറിന് എതിരാളിയെ നോക്കൗട്ട് ചെയ്യാനായില്ലെന്നതാണ് മത്സരത്തിലെ ശ്രദ്ധേയമായ കാര്യം. പരിചയസമ്പന്നനായ അമൂസിവിനെ വീഴ്ത്താനായത് വിജേന്ദറിന് നേട്ടമാണ്.

10 റൗണ്ട് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ഇന്നലെ വിജേന്ദറിന്റെ ജയം. ലോക റാങ്കിങ്ങില്‍ നിലവില്‍ ആറാം സ്ഥാനത്താണ് ഇന്ത്യന്‍ താരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here