തിരുവനന്തപുരത്ത് വിവിധ പ്രദേശങ്ങളില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

സിപിഐഎം നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ശ്രീകാര്യത്തും പഴയ ഉള്ളൂര്‍ പഞ്ചായത്ത് പ്രദേശത്തും ഇന്ന് സിപിഐ എം ഹര്‍ത്താല്‍.

സിപിഐ എം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗം എല്‍ എസ് സാജുവിനെ  ആര്‍എസ്എസ് സംഘം വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു.ഗുരുതരമായി പരിക്കേറ്റ സജുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 10 .30 യോടെ  ഇടവക്കോട് ജംഗ്ഷനിലായിരുന്നു  സംഭവം. നിരവധി ബൈക്കുകളില്‍ മാരക ആയുധങ്ങളുമായെത്തിയ  ഇരുപത്തംഗ സംഘമാണ് സാജുവിനെ  ആക്രമിച്ചത്. ഇടവക്കോട് ജംഗ്ഷനില്‍ സുഹൃത്തിനോട് സംസാരിച്ച് നില്‍ക്കുകയായിരുന്നു ആക്രമണം.

വെട്ടേറ്റ് നിലത്തുവീണ സാജു അടുത്തുള്ള കടയിലേക്ക് കയറിയെങ്കിലും കടയിലിട്ടും വെട്ടി.ബഹളം കേട്ട് ഓടികൂടിയവരാണ് സാജുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. തലസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാര്‍ ആര്‍എസ്എസ്-ബിജെപി ക്രിമിനലുകള്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണ് സാജുവിന് നേരെ നടന്ന അക്രമമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രസ്താവനയില്‍ പറഞ്ഞു.

സാജുവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് ശ്രീകാര്യം, പഴയ ഉള്ളൂര്‍ പഞ്ചായത്ത് പ്രദേശങ്ങളില്‍ ഇന്ന് ഹര്‍ത്താലാചരിക്കാൻ  സിപിഐ എം ആഹ്വാനം ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here