ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ക്രൂരപീഡനം; പിതാവും ബിജെപി പ്രവര്‍ത്തകരായ ബന്ധുക്കളും അറസ്റ്റില്‍

ചേര്‍ത്തല: ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവും അയല്‍വാസികളായ ബന്ധുക്കളും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. പിടിയിലായവര്‍ എല്ലാം പ്രദേശത്തെ അറിയപ്പെടുന്ന ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ്.

പെണ്‍കുട്ടിയുടെ പിതാവിന് പുറമെ, തണ്ണീര്‍മുക്കം സ്വദേശികളായ നാരായണന്‍ നായര്‍ (69), ഗിരീഷ് (24) എന്നിവരെയും പ്ലസ്ടു വിദ്യാര്‍ഥിയെയുമാണ് ചേര്‍ത്തല സിഐ വിപി മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

13 വയസുള്ള പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. അമ്മ തൊഴിലുറുപ്പ് ജോലിക്ക് പോകുമ്പോഴാണ് പിതാവ് പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ടിവി കാണാന്‍ അയല്‍വീട്ടില്‍ പോകുമ്പോഴാണ് ബന്ധു പീഡിപ്പിച്ചിരുന്നത്. മറ്റ് പ്രതികളും അയല്‍വീടുകളിലാണ് താമസിക്കുന്നത്. രണ്ട് വര്‍ഷത്തോളമായി കുട്ടി തുടര്‍ച്ചയായി പീഡനത്തിന് ഇരയായെന്ന് പൊലീസ് പറഞ്ഞു.

മൊഴി രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയശേഷം പെണ്‍കുട്ടിയെ അമ്മയോടൊപ്പം അയച്ചു.

കോടതിയില്‍ ഹാജരാക്കിയ മുതിര്‍ന്ന പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ഹോമിലേക്ക് അയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News