ജാര്‍ഖണ്ഡില്‍ ദുര്‍മന്ത്രവാദമാരോപിച്ചു കൊലപ്പെടുത്തിയത് 183 സ്ത്രീകളെ

ന്യൂഡല്‍ഹി: കവിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ ജാര്‍ഖണ്ഡില്‍ ദുര്‍മന്ത്രവാദമാരോപിച്ചു കൊലപ്പെടുത്തിയത് 183 സ്ത്രീകളെയെന്ന് റിപ്പോര്‍ട്ട്. 2014ല്‍ 46 പേരും 2015ല്‍ 51 ഉം 2016ല്‍ 44 പേരും 2017ല്‍ ഇതുവരെ 42 പേരെയുമാണ് ദുര്‍മന്ത്രവാദമാരോപിച്ചു കൊലപ്പെടുത്തിയിട്ടുള്ളത്.

ഒഡിഷയാണ് (24) ബ്യൂറോയുടെ ദേശീയ തലത്തിലുള്ള കണക്കുപ്രകാരം ദുര്‍മന്ത്രവാദക്കൊലകള്‍ക്കു രണ്ടാം സ്ഥാനത്ത്.

പിന്നാലെ മധ്യപ്രദേശ് (19), ഛത്തീസ്ഗഡ് (17) എന്നീ സംസ്ഥാനങ്ങളും. 2016ല്‍ രാജ്യത്ത് ആകെ 134 സ്ത്രീകളെയാണു ദുര്‍മന്ത്രവാദമാരോപിച്ചു കൊലപ്പെടുത്തിയത്.രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്രാജ് ഗംഗാറാം ആഹിരാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here