മുംബൈ തീപിടുത്തം; മരണത്തിന് കാരണമായി സെല്‍ഫിയും

സെന്‍ട്രല്‍ മുംബൈയിലെ പബ്ബില്‍ 14 പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നതിന് സെല്‍ഫിയും കാരണമായതായി റിപ്പോര്‍ട്ട്.

മദ്യലഹരിയില്‍ പുറത്തേക്കുള്ള വാതില്‍ തടസം സൃഷ്ടിച്ച് തീപിടിത്തത്തിന്റെ സെല്‍ഫിയെടുക്കാനാന്‍ ചിലര്‍ ശ്രമിച്ചതാണ് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചത്. വാതില്‍ അടഞ്ഞതോടെ കെട്ടിടത്തനുള്ളില്‍ അകപ്പെട്ടവരെ പുറത്തേക്ക് എത്തിക്കാന്‍ താമസം നേരിട്ടു.

സെല്‍ഫി ഭ്രമക്കാരെ പുറത്തേക്കു മാറ്റിയതിനു ശേഷമാണ് മറ്റുള്ളവരെ പുറത്തെത്തിച്ചത്. അമിതമായി മദ്യം കഴിച്ചവരില്‍ പലരും കെട്ടിടത്തിനുള്ളില്‍ തന്നെ കിടക്കുകയായിരുന്നു. ഇവര്‍ പുറത്തേക്കുവരാന്‍ കൂട്ടാക്കിയില്ല. ഇതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി.

വെള്ളിയാഴ്ചയാണ് സേനാപതി മാര്‍ഗിലെ കമല മില്‍സിന്റെ ആറുനിലക്കെട്ടിടത്തിന് തീപിടിച്ചത്. മരിച്ചവരില്‍ 11 പേര്‍ സ്ത്രീകളാണ്. ടൈംസ് നൗ, ഇടി നൗ, ടിവി9 മറാഠി എന്നീ മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകളും ഹോട്ടലുകളും വ്യാപാരസ്ഥാപനങ്ങളും കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.

സംഭവത്തില്‍ ഹോട്ടല്‍ ഉടമയ്‌ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here