ആക്രമണങ്ങളെ ന്യായീകരിക്കുന്ന ബി.ജെ.പി സംസ്ഥാന നേതാവിന്റെ വാക്കുകള്‍ തന്നെ, ഇപ്പോള്‍ ആര്‍.എസ്.എസ് ബി.ജെ.പി നടത്തുന്ന ഏകപക്ഷീയ ആക്രമണങ്ങള്‍ ആ പാര്‍ടിയുടെ സംസ്ഥാന നേതൃത്വം ആസൂത്രണം ചെയ്തതാണെന്നതിന്റെ വ്യക്തതയാണ്.
കണ്ണൂരില്‍ ഡോക്ടറെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് മാധ്യമപ്രവര്‍ത്തകര്‍ ചുണ്ടിക്കാണിച്ചപ്പോള്‍, അക്രമിക്കപ്പെടാതിരിക്കാന്‍ ‘ഡോക്ടര്‍ക്കെന്താ കൊമ്പുണ്ടോ..’ എന്നരീതിയിലാണ് ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍ ന്യായികരിച്ചത്.
ഏറ്റവുമൊടുവില്‍, മൂന്ന് ദിവസത്തിനിടെ 4 പേരെയാണ് മൃതപ്രായരാക്കിയത്. തങ്ങള്‍ക്ക് ആരെയും ആക്രമിക്കാന്‍ ലൈസന്‍സുണ്ട് എന്നനിലയിലാണ് ബി.ജെ.പി സംസ്ഥാന വക്താവുതന്നെ പ്രഖ്യാപിക്കുന്നത്. ജനങ്ങളാകെ ഇത് ഗൗരവത്തോടെ കാണണം.
കൊമ്പുള്ളതിനെയേ തങ്ങള്‍ ആക്രമിക്കാതിരിക്കൂ, മനുഷ്യരെയെല്ലാം ആക്രമിക്കും എന്നുകൂടി ഇതിന് അര്‍ത്ഥമുണ്ടെന്നുകൂടി കാണണം. രാജ്യത്താകെ അതാണ് കണ്ടുവരുന്നത്. ഉത്തരേന്ത്യയില്‍ ദളിതരും ന്യൂനപക്ഷങ്ങളുമൊക്കെ ആര്‍.എസ്.എസ്സ് ആക്രമിക്കുകയാണ്.
കേരളത്തിലാവട്ടെ ഫാസിസ്റ്റ് ഭീകരതയ്‌ക്കെതിരെ പോരാടി മതനിരപേക്ഷത സംരക്ഷിക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത് സി.പി.ഐ.എം ആണെന്നതിനാലാണ് സി.പി.ഐ.എം പ്രവര്‍ത്തകരെ ആര്‍.എസ്.എസ് വ്യാപകമായി ആക്രമിക്കുന്നത്.
ആരും കൊല്ലപ്പെടാന്‍ പാടില്ലെന്ന നിലപാട് സ്വീകരിക്കാന്‍ സാധിക്കണം. എന്നാല്‍, എല്ലാവര്‍ക്കും ജീവിക്കണം എന്നുപറഞ്ഞ് ജാഥ നടത്തിയവരുടെ നേതൃത്വത്തില്‍ ജാഥകഴിഞ്ഞതോടെ വ്യാപകമായ അക്രമം നടത്തുന്നതാണ് പാനൂരും കണ്ണൂരും കേരളവും കണ്ടത്. സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി സഖാക്കളേയും സി.ഐ ഉള്‍പ്പടെയുള്ള പോലീസുദ്യോഗസ്ഥരേയും ആര്‍.എസ്.എസ്സ് ആക്രമിച്ചു.
ശേഷം നടന്ന സമാധാനയോഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വീണ്ടും ബി.ജെ.പി ആക്രമണം നടത്തി. പാനൂരില്‍ സ.ചന്ദ്രനെ ഭീകരമായി വെട്ടിനുറുക്കി. ജാഥാ മുദ്രാവാക്യം ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ ആക്രമം അരുതെന്ന് ഉറച്ചനിലപാടെടുക്കാന്‍ കുമ്മനത്തിന് കഴിയേണ്ടതാണ്. എന്നാല്‍ കുമ്മനം നയിക്കുന്ന ബി ജെ പി സംസ്ഥാന നേതൃത്വത്തിനുള്ളത് കു ‘മനം’ ആണെന്ന് കുമ്മനം കണ്ണൂരില്‍ വന്നശേഷം മട്ടന്നൂരില്‍ നടന്ന ആക്രമണവും സംസ്ഥാന വക്താവിന്റെ പത്രസമ്മേളനവും വ്യക്തമാക്കുന്നു.
പുതുവര്‍ഷത്തിലും കേരളത്തെ കലാപഭൂമിയാക്കാനുള്ള ബി.ജെ.പി നീക്കത്തിന്റെ പ്രതിഫലനമാണ് ഡോക്ടര്‍ക്ക് നേരേനടന്ന അക്രമണത്തെ വിശുദ്ധപ്രവര്‍ത്തനമാക്കുന്ന ന്യായീകരണം തെളിയിക്കുന്നത്.
ഉത്തരേന്ത്യന്‍ മോഡല്‍ കലാപം കേരളത്തിലും ഉയര്‍ത്താനുള്ള സംഘപരിവാര്‍ നീക്കത്തിനെതിരെ മുഴുവനാളുകളും ജാഗ്രത്താകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here