ആര്‍എസ്എസ് അക്രമി സംഘം വെട്ടി മുറിച്ച സിപിഐഎം പ്രവര്‍ത്തകന്റെ നില ഗുരുതരമായി തുടരുന്നു

കണ്ണൂരിലെ സമാധാന യോഗത്തിന് ശേഷം, പാനൂരില്‍ ആര്‍എസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പാല്‍വില്‍പ്പനക്കാരന്‍ കെ ചന്ദ്രന്റെ നില ഗുരുതരമായി തുടരുന്നു.

ഇരുകാലിനും വലത് കൈയ്ക്കും മാരകമായി പരിക്കേറ്റ ചന്ദ്രന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മഴു, വടിവാള്‍ എന്നിവ ഉപയോഗിച്ചാണ് ചന്ദ്രനെ ആര്‍എസ്എസ് അക്രമി സംഘം വെട്ടി മുറിച്ചത്.

നാട്ടിലെ സാധാരണക്കാരെ പോലും ആര്‍എസ്എസ് ക്രിമിനല്‍ സംഘം വകവരുത്തും എന്നാണ് പാനൂര്‍ മൊകേരിയിലെ പാല്‍വില്‍പ്പനക്കാരന്‍ കെ ചന്ദ്രന് നേരെ നടന്ന അക്രമം തെളിയിക്കുന്നത്. ഇരുകാലും അറ്റുതൂങ്ങിയ നിലയിലാക്കിയും വലത് കൈ വെട്ടികീറിയുമാണ് ചന്ദ്രനെ മൃതപ്രായനാക്കാന്‍ ആര്‍എസ്എസ് ക്രിമിനല്‍ സംഘം ശ്രമിച്ചത്.

സംഭവം അറിഞ്ഞെത്തിയ പോലീസ്, രക്തം വാര്‍ന്നൊലിച്ച് കിടക്കുന്ന ചന്ദനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജിവന്‍ നിലനിര്‍ത്താനായി.

30 വര്‍ഷമായി മൊകേരി പാല്‍ സൊസൈറ്റി ജിവനക്കാരനായ ചന്ദ്രനെ ഡിസംബര്‍ 28ന് രാവിലെ 10 മണിയോടെയാണ് പതിനഞ്ച് പേരടങ്ങുന്ന ആര്‍എസ്എസ് ക്രിമിനല്‍ സംഘം വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്.

ബൈക്ക് തടഞ്ഞ് നിര്‍ത്തി മഴുവും വടിവാളും ഉപയോഗിച്ചായിരുന്നു അക്രമം. വലത് കാല്‍മുട്ടിന് താഴെ അറ്റുതൂങ്ങിയ നലയിലായിരുന്നു. ഇടത് കാലിനും ഗുരുതരമായി വെട്ടേറ്റു. വലത് കൈക്കും പല സ്ഥലത്തായി വെട്ടേറ്റിട്ടുണ്ട്.്

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിരന്തര നിരീക്ഷണത്തിലാണ് ചന്ദനിപ്പോള്‍. കണ്ണൂര്‍ ജില്ലാ കളക്ടര്‍ വിളിച്ച് ചേര്‍ത്ത സമാധാനയോഗ തീരുമാനത്തെ ലംഘിച്ചാണ് ചന്ദ്രന് നേരെ ആര്‍എസ്എസിന്റെ മാരകമായ അക്രമം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here