വ്യാജരേഖകളുണ്ടാക്കി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തെന്ന കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും .
കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി തല്‍ക്കാലത്തേക്ക് അറസ്റ്റു ചെയ്യരുതെന്ന് ഉത്തരവിട്ടിരുന്നു . മൂന്നാഴ്ചത്തേക്കാണ് കോടതി അറസ്റ്റു തടഞ്ഞത്. തുടർന്ന് ക്രിസ്തുമസ് അവധിക്കു ശേഷം പരിഗണിക്കാൻ മാറ്റിയിരുന്നു .
അന്വേഷണത്തോട് സഹകരിക്കാനും സുരേഷ് ഗോപിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയി. കോടതി നിർദ്ദേശ പ്രകാരം കഴിഞ്ഞ മാസം 21 ന് അന്വേഷണ ഉദ്യാഗസ്ഥന്‍ മുമ്പാകെ ഹാജരായിരുന്നു. വാഹനം പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്യുന്നതിനായി വ്യാജരേഖ ചമച്ച സംഭവം ഗുരുതരമായ നിയമ ലംഘനമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here