രാഷ്ട്രീയത്തിലേക്കിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തി .വൈകിട്ട് കരുണാനിധിയുടെ വസതിയിലെത്തിയാണ് അദേഹം കരുണാനിധിയെ കണ്ടത്.
20 മിനിട്ടോളം നിണ്ട കൂടിക്കാഴ്ചയിൽ തമിഴ്നാട്ടിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ഡിഎംകെ തലവനുമായി രജനീകാന്ത് ചര്‍ച്ച ചെയ്തു.
രാഷ്‌ട്രീയപ്രവേശനതീരുമാനം അറിയിച്ച് ആശീർവാദം തേടുന്നതിനായാണ് എത്തിയതെന്ന് അദേഹം കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. ഡിഎംകെ പുതുവർഷാശംസ നേർന്നുവെന്നും അദേഹം വ്യക്തമാക്കി. പാര്‍ട്ടി രൂപികരിച്ച രജനീകാന്ത് അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന നല്‍കിയിരുന്നു.
രസികര്‍ മണ്‍ട്രത്തിനായി തുടങ്ങിയ വെബ്സൈറ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ മൂന്ന് ലക്ഷത്തോളം പേരാണ് രജനിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ എല്ലാ നിയമസഭാ സീറ്റുകളിലും മത്സരക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപന വേളയില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here