ഉണ്ണി മുകുന്ദന്‍ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നു; പൊലീസ് സംരക്ഷണം വേണം; പരാതിക്കാരി കോടതിയില്‍

നടന്‍ ഉണ്ണിമുകുന്ദന്‍ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്ന് പരാതിക്കാരി കോടതിയില്‍. തനിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും പരാതിക്കാരി അഭിഭാഷകന്‍ മുഖേന എറണാകുളം സിജെഎം കോടതിയില്‍ ആവശ്യപ്പെട്ടു.

പരാതിക്കാരിയോട് ഈ മാസം 27ന് നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു. അതേസമയം യുവതി കളളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ഉണ്ണിമുകുന്ദന്‍റെ അഭിഭാഷകനും വാദിച്ചു.

നടന്‍ ഉണ്ണിമുകുന്ദനെതിരായ കേസില്‍ പരാതിക്കാരിയായ കോട്ടയം സ്വദേശിനിയാണ് എറണാകുളം സിജെഎം കോടതിയില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്.

ഉണ്ണി മുകുന്ദന്‍ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നതായി പരാതിക്കാരിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഉണ്ണി മുകുന്ദന്‍റെ ജാമ്യം റദ്ദാക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇതിനായി പ്രത്യേക അപേക്ഷ നല്‍കാന്‍ നിര്‍ദേശിച്ച കോടതി പരാതിക്കാരിയോട് ഈ മാസം 27ന് നേരിട്ട് ഹാജരാകാനും നിര്‍ദേശിച്ചു.

അതേസമയം തന്നെ കളളക്കേസില്‍ കുടുക്കി പണം തട്ടാനാണ് യുവതി ശ്രമിക്കുന്നതെന്ന് ഉണ്ണി മുകുന്ദനും കോടതിയില്‍ വ്യക്തമാക്കി. ഉണ്ണിമുകുന്ദന്‍റെ കരിയര്‍ നശിപ്പിക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് അഭിഭാഷകന്‍ പ്രതികരിച്ചു.

ക‍ഴിഞ്ഞ ഓഗസ്റ്റ് 23ന് ഇടപ്പളളിയിലെ വീട്ടില്‍ കഥ പറയാനെത്തിയ യുവതിയെ ഉണ്ണിമുകുന്ദന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. പരാതിക്കാരി കാക്കനാട് ജില്ലാ മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി രഹസ്യമൊ‍ഴി നല്‍കുകയായിരുന്നു.

കോടതി വിളിച്ചു വരുത്തിയ ഉണ്ണി മുകുന്ദന്‍ ജാമ്യത്തിലിറങ്ങിയ ശേഷം തന്നെ കളളക്കേസില്‍ കുടുക്കുന്നു വെന്നാരോപിച്ച് എതിര്‍പരാതിയും നല്‍കിയിട്ടുണ്ട്. കേസ് 27ന് വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News