ചരിത്ര നേട്ടവുമായി വ്യവസായ വകുപ്പ്. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ 34.19 കോടിരൂപയുടെ ലാഭത്തിലെത്തി. കഴിഞ്ഞ സാമ്പത്തീക വര്‍ഷം ഇതേ കാലയളവില്‍ 113 കോടി രൂപ നഷ്ടത്തിലായിരുന്നു . KMML, ട്രാവന്‍കൂര്‍ ടൈറ്റാനിയം, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍ എന്നീ സ്ഥാപനങ്ങളാണ് വന്‍ നേട്ടം നേടിയത്. ഈ സാമ്പത്തീക വര്‍ഷത്തെ അര്‍ദ്ധ വാര്‍ഷിക കണക്കെടുപ്പിലാണ് നേട്ടത്തിന്‍റെ കണക്കുകൾ വ്യക്തമായത്.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഒഴിയുമ്പോള്‍ 131.6 കോടി രൂപയായിരുന്നു സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ നഷ്ടം. എന്നാൽ എൽ.ഡി.എഫ് സര്‍ക്കാർ അധികാരത്തിൽ വന്ന് ഒന്നര വര്‍ഷം കൊണ്ടാണ് നഷ്ടം മറികടന്ന് റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്.
ഈ സാമ്പത്തീക വര്‍ഷത്തെ അര്‍ദ്ധ വാര്‍ഷിക കണക്കെടുപ്പിലാണ് പൊതുമേഖലാ സ്ഥാപനങ്ങൾ 34.19 കോടിരൂപ ലാഭം നേടിയത്. കഴിഞ്ഞ സാമ്പത്തീക വര്‍ഷം ഇതേ കാലയളവില്‍ 113 കോടി രൂപ നഷ്ടമുണ്ടായടുത്താണ് ഈ റിക്കോര്‍ഡ് ലാഭം.
KMML, ട്രാവന്‍കൂര്‍ ടൈറ്റാനിയം, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍ എന്നീ സ്ഥാപനങ്ങളാണ് വന്‍ നേട്ടം കൊയ്തത്. 136 കോടി രൂപയുടെ ലാഭം നേടിയ KMML അതിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നേട്ടമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം 15 കോടിമാത്രമായിരുന്നു KMMLന്‍റെ ലാഭം.
18.87 കോടി രൂപയുടെ ലാഭമുണ്ടാക്കിയ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സും ചരിത്രമെഴുതി. കഴിഞ്ഞ തവണ ഇതേ സമയത്ത് 97 ലക്ഷം രൂപയായിരുന്നു ഇവരുടെ ലാഭം. 2016-17 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ 3 കോടി രൂപ ലാഭമുണ്ടായിരുന്ന ടെറ്റാനിയം നേട്ടം 20 കോടിയിലെത്തിച്ചു.
40ൽ 9 പൊതുമേഖലാ സ്ഥാപനങ്ങളാണ് ഇപ്പോൾ ലാഭത്തിലെത്തിയിരിക്കുന്നത്.
സാമ്പത്തീക വര്‍ഷം അവസാനിക്കുമ്പോഴേക്കും കൂടുതല്‍ കമ്പിനികള്‍ പ്രവര്‍ത്തന ലാഭം നേടുമെന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.
പൊതുമേഖലാകമ്പിനികളെ ലാഭത്തിനാക്കുന്നതിന് സര്‍ക്കാര്‍ നടത്തിയ സമഗ്ര ഇടപെടലാണ് വ്യവസായ വകുപ്പിന്‍റെ ചരിത്ര നേട്ടത്തിന് പിന്നിലെന്നും വ്യവസായ മന്ത്രി കൂട്ടിചേർത്തു. ടെല്‍ക്ക്, കെല്‍, ഓട്ടോകാസ്റ്റ്, KAL തുടങ്ങിയ കമ്പിനികളിലെ ആധുനികവത്ക്കരണ നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് വ്യവസായ വകുപ്പ് വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here