നിരപരാധികളായ സഖാക്കളെ വെട്ടിയരിഞ്ഞ ആര്‍എസ്എസ് ക്രൂരതകളെക്കുറിച്ച് ‘കരളുറപ്പോടെ കണ്ണൂര്‍’

അസ്വസ്ഥതകളോടെയാണ് പുതുവര്‍ഷം കടന്ന് വന്നത്…

മാധ്യമപ്രവര്‍ത്തന ജീവിതത്തിനിടെ മനസിനെ നൊമ്പരപ്പെടുത്തിയ എത്രയോ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്…

കണ്ണൂരില്‍ സംഘപരിവാര്‍ ഏകപക്ഷീയമായി നടത്തുന്ന അക്രമങ്ങളെക്കുറിച്ച് പ്രത്യേക പ്രോഗ്രാം തയ്യാറാക്കുന്നതിനായാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരിലെ രക്തസാക്ഷി ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചത്. പിണറായിയിലെ രവീന്ദ്രന്റെയും വാളാങ്കിച്ചാല്‍ മോഹന്റെയും കുന്നരുവില്‍ ധനരാജിന്റെയും നാട്ടിലും വീട്ടിലും എത്തിയത്… വീട്ടുകാരെയും സുഹൃത്തുക്കളെയും കണ്ടത് …

ഈ വീടുകളിലെ നൊമ്പരം തീരുന്നില്ല …
കൂടപ്പിറപ്പായിരുന്നു ധനരാജന്‍..
ബാലസംഘം എസ്എഫ്‌ഐ കാലത്ത് താങ്ങും തണലുമായി നിന്ന ഏട്ടന്‍..
ഒരു രാത്രിയില്‍ കൂട്ടമായെത്തിയ RSS പ്രവര്‍ത്തകര്‍ അമ്മയുടെയും ഭാര്യയുടെയും മക്കളുടേയും കണ്‍മുന്നിലിട് വെട്ടിനുറുക്കുകയായിരുന്നു .
ആ ഓര്‍മയുടെ ഞെട്ടലിലാണ് ഇന്നും ആ കുടുംബം…

മോഹനന്റെയും രവീന്ദ്രന്റെയും കുടുംബത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. പൊതുസമ്മതരായ പരോപകാരികളായ ഇവരെയൊക്കെ ഒരു കാരണവുമില്ലാതെയാണ് ആര്‍എസ്എസ് അരിഞ്ഞ് തള്ളിയത്.

തലശേരിയിലെ ശ്രീജന്‍ ബാബു, പാനൂരിലെ നൗഷാദ്, ചന്ദ്രന്‍, ഹോമിയോ ഡോക്ടര്‍ സുധീര്‍.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കീറി ജീവച്ഛവങ്ങളാക്കിയവര്‍..

കണ്ണൂരിലെ ആര്‍എസ്എസ് അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പിവി കുട്ടന്‍ തയ്യാറാക്കിയ പ്രത്യേക പ്രോഗ്രാം,

‘കരളുറപ്പോടെ കണ്ണൂര്‍’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here