സാറയെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍

ദില്ലി: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറയെ ശല്യം ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിദ്‌നാപൂരിലെ ദേബ്കുമാര്‍ മൈഥി എന്ന 32കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സച്ചിന്റെ വീട്ടിലേക്ക് നിരന്തരം വിളിച്ചിരുന്ന ഇയാള്‍, സാറയെ കുറിച്ച് മോശമായി സംസാരിക്കുകയും തട്ടികൊണ്ടു പോവുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഭീഷണി തുടര്‍ന്നതോടെ സാറ സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് നടപടി.

അറസ്റ്റിലായ ശേഷം പൊലീസിനോട് ഇയാള്‍ പറഞ്ഞത് ഇങ്ങനെ:

‘പവലിയനില്‍ ഇരുന്ന് കളി കാണുന്നതിനിടയിലാണ് ഞാന്‍ അവളെ കാണുന്നത്. ഞാന്‍ ഉടന്‍ തന്നെ പ്രേമത്തിലാകുകയായിരുന്നു. എനിക്കവളെ വിവാഹം കഴിക്കണം. ടെണ്ടുല്‍ക്കറിന്റെ ലാന്‍ഡ്‌ലൈന്‍ നമ്പര്‍ കണ്ടെത്തിയ ഞാന്‍ ഒരു 20 തവണയെങ്കിലും അതില്‍ വിളിച്ചിട്ടുണ്ട്. പക്ഷെ ഇതുവരെ സാറയെ നേരിട്ട് കാണാന്‍ സാധിച്ചില്ല.’

അതേസമയം, യുവാവിന്റെ മാനസികനില തകരാറിലാണെന്നാണ് കുടുംബം പറയുന്നത്. ഇയാള്‍ കഴിഞ്ഞ എട്ടുമാസമായി മാനസികരോഗത്തിന് ചികിത്സയിലാണെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.

ഇയാളുടെ ഡയറിയില്‍ ഭാര്യയുടെ സ്ഥാനത്ത് സാറയുടെ പേരാണ് എഴുതിയിരുന്നതെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News